ഡൽഹി: ഷഹബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പാക് നേതാക്കൾ. ഈ മുൻസീറ്റിൽ ഇരിക്കുന്നവർക്കൊക്കെ യൂറോപ്പിലും അമേരിക്കയിലും വരെ ആഡംബര വസതികളുള്ളവരാണ്.
അവർക്ക് അവിടെ പോയി കഴിയാം, എന്നെ പോലുള്ളവർ എവിടേക്ക് പോകും എന്ന ചോദ്യം ഉന്നയിച്ച് പാകിസ്ഥാൻ തെഹരിക് ഇൻസാഫ് (പിടിഐ) പാർട്ടി എംപി ഷാഹിദ് അഹമ്മദ് രംഗത്തെത്തിയത്. പാക് പാർലമെന്റ് സമ്മേളനത്തിലാണ് എംപി ഷാഹിദ് അഹമ്മദ് ഭരണകൂടത്തിനെതിരേയും നേതാക്കൾക്കെതിരേയും ഇത്തരത്തിൽ ആഞ്ഞടിച്ചത്.
സംഘർഷം തുടരുമ്പോൾ വലിയ ഭിന്നതയും വിമർശനവുമാണ് പാകിസ്ഥാനിലാകെ. അതിരൂക്ഷമായ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിടിഐ നേതാവ് ഇമ്രാൻ ഖാൻ അനുകൂലികൾ ഉൾപ്പെടെ കടുത്ത വിമർശനങ്ങൾ ഉയർത്തുന്നത്.
ഇമ്രാൻ ഖാനും ഭാര്യയും മാസങ്ങളായി പാക് ജയിലിലാണ്. അദ്ദേഹം ഏറ്റവും ജനപ്രീതിയുള്ള ഒരു നേതാവാണ്. ഇമ്രാൻ ഖാനോട് വലിയ മനുഷ്യാവകാശ ലംഘനമാണ് പാകിസ്ഥാൻ ഭരണകൂടം നടത്തുന്നത് എന്നുള്ള ചിന്ത പാകിസ്ഥാനിലെ ഒരു വലിയ വിഭാഗം ആളുകൾക്കുണ്ടെന്നാണ് റിപ്പോർട്ടി.
ഈ സമയത്ത് പാകിസ്ഥാൻ ഇത്രയും ദുർബലമായി പോയത് ഇമ്രാൻ ഖാനെ പോലെ ഒരു നേതാവ് ഇല്ലാത്തത് കൊണ്ടാണ് എന്ന ചിന്തയും പൊതുവെ ശക്തമാണ്. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുമ്പോഴാണ് പാകിസ്ഥാനിൽ നേതാക്കൾ ഭരണകൂടത്തിനെതിരെ പരസ്യമായി ആഞ്ഞടിക്കുന്നത്.