തൊടുപുഴ തൊമ്മൻ കുത്ത് സെയ്ന്റ് തോമസ് പള്ളിയിൽ നിന്ന് നാരുങ്ങാനത്ത് വനം വകുപ്പ് കുരിശു തകർത്ത സ്ഥലത്തേയ് ക്ക് നടത്തിയ കുരിശിന്റ വഴി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു.
എന്നാൽ സ്വന്തം ഭൂമിയിൽ കയറാൻ അവകാശമുണ്ടെന്ന നിലപാട് വിശ്വാസികൾ സ്വീകരിച്ചതോടെ സംഘർഷം ഒഴിവാക്കാനായി പോലീസ് നയപരമായ നിലപാട് എടുത്തു. ഇതോടെ പ്രശ്നങ്ങൾ ഒഴിവായി.
വികാരിയുടെ നേതൃത്വത്തിൽ പള്ളിയുടെ ഭൂമിയിൽ പ്രവേശിച്ച് പ്രർത്ഥന നടത്തി. കുരിശു സ്ഥാപിക്കുന്നത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ രൂപതയും സർക്കാരുയി ആലോചിച്ചു പിന്നീട് തീരുമാനിക്കും. ദുഃഖ വെള്ളിയാഴ്ച്ച പള്ളിയിലെ പിഡാനുഭവ ശുശ്രൂ ഷകൾ ക്ക് ശേഷമാണ് കുരിശിന്റ വഴിആരംഭിച്ചത്.
12മണിക്ക് വനം വകുപ്പ് കുരിശു പിഴുതെടുത്ത പള്ളിയുടെ സ്ഥലത്തിന് മുൻപിൽ എത്തി പോലീസും വനം വകുപ്പും തടഞ്ഞു എന്നാൽ ആയിരത്തോളം വിശ്വാസികൾ കുരിശിൻ്റെ വഴിയിൽ പങ്കെടുക്കാനെത്തി.
നാല്പതാം വെള്ളിയാഴ്ചയാണ് പള്ളിക്ക് തദ്ദേശ വാസി നൽകിയ കൈവശാവകാശമുള്ള ഭൂമിയിൽ തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളി കുരിശു സ്ഥാപിച്ചത്. പിറ്റേദിവസം ശനിയാഴ്ച വനം വകുപ്പ് പോലീസ് സന്നഹത്തോടെ എത്തി ഇത് പിഴുതു മാറ്റി കൊണ്ടുപോയി. ഇതിനെ തുടർന്ന് അന്ന് രാത്രി വിശ്വാസികളുടെ നേതൃത്വത്തിൽ തൊമ്മൻകുത്ത് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.
പിറ്റേന്ന് ഞായറാഴ്ച വൈകീട്ട് 250തിലേറെ വിശ്വാസികൾ വനം വകുപ്പിന്റെ തൊമ്മൻ കുത്ത് ഇക്കോ ടുറിസം സെന്ററിലേയ്ക്ക് പ്രതിഷേധ റാലിയും സെന്ററിന് മുമ്പിൽ ധർണ്ണയും നടത്തി. 65വർഷമായി കൈവശം ഉള്ള ഭൂമി വനം വകുപ്പിന്റെ ആക്കി മാറ്റാൻ ശ്രമിക്കുന്നതിനുള്ള നീക്ക മാണ് ഇപ്പോൾ നടക്കുന്നതെന്ന് കർഷക ർ ആശങ്കപ്പെടുന്നു. ഇവിടെയുള്ളവർ എല്ലാം പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുക യാണ്.