ബർമിങ്ങ്ഹാം സിറ്റി സെന്ററിൽ മുഹമ്മദ് ഹസാം അലി എന്ന 17 കാരനെ കുത്തിക്കൊന്ന കേസിൽ 15 വയസുകാരനായ പ്രതിയ്ക്ക് 13 വർഷം തടവ്ശിക്ഷ ലഭിച്ചു. കുത്തേറ്റ അലി മരണപ്പെടുന്നത് ജനുവരി 20 നാണ്. മുഖംമൂടി ധരിച്ച ആൺകുട്ടികളാണ് പിന്തുടർന്ന ശേഷം കുറച്ചു സമയം അലിയുമായി സംസാരിച്ച് നിൽക്കുകയും തുടർന്ന് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്. 17-year-old killed in Birmingham; 15-year-old jailed for life
സംഭവത്തിൽ രണ്ടാം പ്രതിയായ ആൺകുട്ടിയെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. യുവാവിനെ കൊലപ്പെടുത്താൻ ഉദ്ദേഷിച്ചിരുന്നില്ല എന്നും പേടിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. പ്രതികൾ പ്രായപൂർത്തി ആകാത്തവരായതിനാൽ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.