പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെതിരെ പിടികൂടി പോലീസ്. കഴിഞ്ഞ വർഷം വേനലവധിക്കാലത്ത് ആണ് സംഭവം. 13,12,9 വയസ്സുള്ള സഹോദരിമാരെയാണ് വീട്ടിൽ വച്ച് പ്രതി ബലാത്സംഗം ചെയ്തത്.
കോന്നിയിൽ പഠിക്കുന്ന കുട്ടികൾ വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം നടന്നത്. അമ്മ ജോലിയ്ക്കായി പുറത്തു പോകുമ്പോഴായിരുന്നു സംഭവം. കോന്നിയിലെ ബാലികാസദനത്തിൽ കഴിയുമ്പോൾ, കൗൺസിലിങ്ങിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറുകയായിരുന്നു.
പിന്നീട് മൂഴിയാർ പൊലീസിനെ അറിയിക്കുകയും, കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മൂന്ന് പെൺകുട്ടികളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് മൂഴിയാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
തുടർന്ന് മൂഴിയാർ പൊലീസ് പിടികൂടിയ പതിനേഴുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന് പ്രതിയെ കൊല്ലം ജുവനൈൽ ഹോമിലേക്കു മാറ്റി.









