കൊച്ചി: കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 12,93,948 പേർക്ക്. 2024ൽ മാത്രം 3,16,793 പേരെ കടിച്ചു.
2020ൽ 1,60,483 പേർക്ക് കടിയേറ്റു. കഴിഞ്ഞ അഞ്ചു വർഷവും തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർക്ക് കടിയേറ്റത് – ആകെ 1,94,076 പേർക്ക്.
2020 – 2024 കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചത് 94 പേർക്ക്. 2024ൽ മാത്രം 26 പേരാണ് മരിച്ചത്. മരണക്കണക്കിൽ തിരുവനന്തപുരവും കൊല്ലവുമാണ് ഏറ്റവും മുന്നിൽ.
നാല് വർഷത്തിനിടെ 16 മരണം വീതം. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ടു വർഷത്തിനിടെ ലഭിച്ചത് 8,246 പരാതികളാണ്.
1,063എണ്ണം ജസ്റ്റിസ് സിരിജഗൻ കമ്മിഷൻ തീർപ്പാക്കിയിട്ടുണ്ട്. 8,70,32,638 രൂപ നഷ്ടപരിഹാരം നൽകി. കൂടുതൽപേർ നഷ്ടപരിഹാരം നേടിയത് എറണാകുളം ജില്ലയിലാണ്- 212 പേർ.