വെട്ടുകാട് പളളി വളപ്പിൽ നിന്ന് മോഷ്ടിച്ച ബൈക്ക് തിരിച്ചറിയാതിരിക്കാൻ മിറർ ഇളക്കി മാറ്റിയും രൂപമാറ്റം വരുത്തിയും ഉപയോഗിച്ച പ്രതി അറസ്റ്റിൽ .മിററുകൾ ഇല്ലാതെ ബൈക്കോടിച്ച യുവാവിന്റെ ചിത്രം റോഡിൽ സ്ഥാപിച്ചിരുന്ന പോലീസിന്റെ ക്യാമറയിൽ പതിയുകയായിരുന്നു.
മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ ഒടുവിൽ അറസ്റ്റിലുമായി. കാരേറ്റ് കൊടുവഴഞ്ഞൂർ ചരുവിള വീട്ടിൽ ധനു എന്ന ധനേഷിനെ(30) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു യുവാവ് ബൈക്ക് വാങ്ങിയത്. മോഷ്ടിച്ച ബൈക്കുമായി വെട്ടുകാട് വഴിയായിരുന്നു പ്രതി നഗരൂരിലേക്ക് കടന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 19-ന് നഗരൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ക്യാമറയിൽ നിന്ന് മിറർ ഇല്ലാതെ ബൈക്കോടിച്ചുപോയ യുവാവിന്റെ ചിത്രം നഗരൂർ പോലീസ്
വലിയതുറ പോലീസിലെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.