പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം തടവ് ശിക്ഷ ലഭിച്ചു. കൗണ്ടി അർമാഗ് പോർട്ട് ഡൗണിലെ മില്ലിങ്ങ്ടൺ പാർക്കിലെ ക്രെയ്ഗ് റോളണ്ടിനാണ് ശിക്ഷ ലഭിച്ചത്.
2015 ലാണ് കേസിനാസ്പദമായ സംഭവം. വൈകല്യങ്ങളുണ്ടായിരുന്ന മകനെ ശക്തിയായി കുലുക്കിയതോടെ കുഞ്ഞിന്റെ തലച്ചോറിന് പരിക്കേൽക്കുകയായിരുന്നു. പരിക്കേൽക്കുമ്പോൾ തുടർന്ന് 13 ആഴ്ച്ച മാത്രമായിരുന്നു കുഞ്ഞിന് പ്രായം.
പരിക്കേറ്റ കുഞ്ഞിനെ അമ്മ ലോറ ഗ്രഹാമിനൊപ്പം ക്രെയ്ഗാവോൺ ഏരിയ ആശുപത്രിയിൽ കൊണ്ടുവന്നു അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തലച്ചോറിന് വലിയ പരിക്കുകൾ കണ്ടെത്തിയത്. പരിക്കുകൾ സ്ഥിരമായ വൈകല്യങ്ങൾക്ക് കാരണമായതോടെ മൂന്നാം വയസിൽ കുട്ടി മരിക്കുകയായിരുന്നു.
കുഞ്ഞിന് ചികിത്സ ലഭിക്കുന്നതിലുണ്ടായ താമസം, പരിക്കിന്റെ അളവ് എല്ലാം മരണത്തിന് കാരണമായി. കുഞ്ഞിനായി ആംബുലൻസ് വിളിക്കുന്നതിന് പകരം നടന്നാണ് ദമ്പതികൾ ആശുപത്രിയിൽ പോയത്. കുഞ്ഞിന്റെ തലച്ചോറിലേറ്റ ക്ഷതം ഏറെ വലുതായിരുന്നുവെന്നും മെഡിക്കൽ രേഖകളിൽ പറയുന്നുണ്ട്.
അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു; ദൃശ്യങ്ങൾ പുറത്ത്
കൊളറാഡോ: അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് തീപിടുത്തം ഉണ്ടായത്. ടെര്‍മിനല്‍ സിയിലെ ഗേറ്റ് C38ന് സമീപത്തുവച്ചാണ് സംഭവം. 172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.
തീപിടിത്തത്തെ തുടർന്ന് യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശിക സമയം വൈകീട്ട് 6.15ഓടെയായിരുന്നു അപകടമുണ്ടായത്. മുഴുവന്‍ പേരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രതികരിച്ചു.
വിമാനത്തിൽ ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. തീപിടുത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അമേരിക്കയിലുള്ള ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഡെന്‍വറിലേത്.