ജി മെയിൽ പാസ്വേഡ് ആയി മൊബൈൽ നമ്പർ ആക്കിയവർ സൂക്ഷിക്കുക. സമൂഹമാധ്യമങ്ങളിലൂടെയും മറ്റു സൈറ്റുകളിലൂടെയും നിങ്ങളുടെ മൊബൈൽ നമ്പർ മനസ്സിലാക്കിയിട്ടുള്ള ഹാക്കർമാർ ജി മെയിൽ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടു സ്റ്റെപ് വെരിഫിക്കേഷൻ കൊടുത്ത് അക്കൗണ്ടുകൾ സുരക്ഷിതമാക്കിയില്ലെങ്കിൽ പണനഷ്ടം ഉൾപ്പെടെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. (You will lose your money if you set mobile number as Gmail password)
അരണാട്ടുകര ലാലൂർ റോഡിലെ യുവാവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് ആമസോൺ ഇ കൊമേഴ്‌സ് ലിങ്കിൽ കയറി ടാസ്ക് പൂർത്തീകരിച്ചാൽ ലാഭം വാഗ്ദാനം ചെയ്തും ആയിരുന്നു ഇയാൾക്ക് 6.5 ലക്ഷം നഷ്ടമായി. വർക്ക് ഫ്രം ഹോം പരസ്യം കണ്ട് ടെലഗ്രാം ആപ്പിലൂടെ മറുപടി അയച്ച വടക്കേകാട് സ്വദേശിനിക്ക് പണം പോകാൻ കാരണം വിവിധ വെബ് സൈറ്റുകളിലെ ലിങ്കിലൂടെ ഹോട്ടൽ റിവ്യു കൊടുത്ത് റേറ്റിങ് കൂട്ടിയാൽ മതി എന്ന വാഗ്ദാനം വിശ്വസിച്ചതുകൊണ്ടാണ്. ഇവരുടെയും സഹോദരിയുടെയും അക്കൗണ്ടുകളിൽ നിന്നായി 11.6 ലക്ഷം രൂപ നഷ്ടമായി.
ചെറുതുരുത്തി സ്വദേശിനിയിൽനിന്ന് 2.5 ലക്ഷം കവർന്നത് രാജ്യാന്തര കുറിയർ സർവീസിന്റെ കസ്റ്റംസ് വിഭാഗത്തിൽ നിന്നാണെന്ന് അവകാശപ്പെട്ട ഹാക്കർമാർ ആയിരുന്നു. യുവതിക്ക് വന്ന പാഴ്സലിൽ ഡോളർ ഉണ്ടെന്നും ഇതിനു നികുതിയായി 2.5 ലക്ഷം അടച്ചില്ലെങ്കിൽ യുവതിക്ക് എതിരെ കേസ് വരുമെന്നും ആയിരുന്നു വിശ്വസിപ്പിച്ചത്. ഇത്തരത്തിൽ ഇരുപതിലധികം കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ക്കണമെന്ന് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.