തൃശൂർ: അഞ്ച് വയസുകാരന് മുണ്ടിനീരിനുള്ള മരുന്ന് മാറി നൽകിയതായി പരാതി. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായി പരാതിയിൽ പറയുന്നു. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
ഈ മാസം മൂന്നിന് ആയിരുന്നു സംഭവം. മുണ്ടിനീരിനുള്ള മരുന്നിനു പകരം പ്രെഷറിനുള്ള മരുന്ന് നൽകുകയായിരുന്നു. മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് കുട്ടിയ്ക്ക് കടുത്തതലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി വിദഗ്ദ ചികിത്സ തേടിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന് കണ്ടെത്തിയത്. അതേസമയം ലിസ്റ്റിലുണ്ടായിരുന്ന മരുന്ന് സ്റ്റോക്കുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Read Also: കളമശ്ശേരി നഗരസഭയും മഞ്ഞപ്പിത്ത ഭീതിയിൽ; രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്