ലൈംഗിക തൊഴിലിനു ഇറങ്ങാൻ വിസമ്മതിച്ച യുവതിയെ പങ്കാളി കുത്തിക്കൊലപ്പെടുത്തി. 24 വയസ്സുള്ള പുഷ്പയെ ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ച പ്രണയപങ്കാളിയായ ഷെയ്ഖ് ഷമ്മയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രസവശേഷം ഭർത്താവിനെ പുഷ്പ വിജയവാഡയിലെ ഒരു മെക്കാനിക്കായ ഷെയ്ഖുമായി കഴിഞ്ഞ എട്ട് മാസമായി താമസിക്കുകയായിരുന്നു. സംഭവ സമയത്ത് ഷെയ്ഖ് മദ്യലഹരിയിലായിരുന്നു.
പണത്തിനായി ലൈംഗിക തൊഴിൽ തേടണമെന്ന് ആവശ്യപ്പെട്ട് പലതവണ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കൂടാതെ, പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയവും ഷെയ്ഖിന് ഉണ്ടായിരുന്നു.
സംഭവ ദിവസം പുഷ്പ തനിക്കൊപ്പം ലൈംഗിക തൊഴിൽ ചെയ്യാൻ തയ്യാറാകാതെ അവളുടേ അമ്മയുടെ വീട്ടിലേക്ക് പോയതിനെ തുടർന്ന്, ഷെയ്ഖ് അവിടെ എത്തി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു.
തർക്കം മൂര്‍ച്ഛിച്ചതോടെ ഷെയ്ഖ് കത്തിയെടുത്ത് പുഷ്പയുടെ അമ്മയെയും സഹോദരനെയും ആക്രമിച്ചു. തടയാനെത്തിയ പുഷ്പയെ നെഞ്ചിന്റെയും തുടയിലെയും ഭാഗങ്ങളിൽ കുത്തുകയായിരുന്നു.
തുടയിലും നെഞ്ചിലുമുള്ള ഭീകരമായ കുത്തേറ്റ പുഷ്പ, അമിത രക്തസ്രാവത്തെ തുടർന്നാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു വീണത്. അമ്മയും സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
ആക്രമണത്തിന് ശേഷം പ്രതി ഷെയ്ഖ് ഒളിവിൽ പോയി. ഇയാളെ പിടികൂടാൻ രണ്ട് സംഘമായി തിരിഞ്ഞ് പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Summary:
A 24-year-old woman named Pushpa was allegedly stabbed to death by her partner, Sheikh Shamma, after she refused to enter sex work. According to police reports, the accused pressured her to become a sex worker, and when she resisted, he fatally attacked her.