സ്കൂൾ റീ യൂണിയനിടെ
കണ്ടുമുട്ടിയ
പഴയ സുഹൃത്തിനൊപ്പം ജീവിക്കാൻ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടാത്.
സ്വന്തം മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരെയാണ് 45 വയസ്സുകാരിയായ രജിത കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു. സംശയം ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്.
സംഭവം ഇങ്ങനെ:
കുടുംബ ജീവിതത്തിൽ സന്തുഷ്ട അല്ലാതിരുന്ന രജിത അടുത്തിടെ തന്റെ സ്കൂൾ റീയൂണിയൻ ചടങ്ങിൽ വച്ചാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത്. ഇത് സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി.
പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസ്സമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ രജിത തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
മക്കളെ കൊലപ്പെടുത്താൻ ആയി രജിത അവർ കഴിച്ച തൈരിൽ വിഷം ചേർക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഇതിനിടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭർത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടന്‍ ഇവരെ ആശുപത്രിയിൽ എത്തിച്ചു.
ആദ്യഘട്ടത്തിൽ ഭർത്താവ് ചെന്നയ്യയെ സംശയിച്ച പോലീസ് എന്നാൽ അന്വേഷണം വ്യാപിപ്പിച്ച അതോടെ രജിതയാണ് കൃത്യത്തിന് പിന്നിൽ എന്ന് കണ്ടെത്തുകയായിരുന്നു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് രജിത.