കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം ഫാമിലാണ് കാട്ടാനയുടെ ആക്രമണം നടന്നത്. 13ാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്.
കശുവണ്ടി ശേഖരിക്കുന്നതിനിടെ ആന ഇരുവരേയും ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം നടന്നത്. ഇരുവരും സ്ഥലത്തു വച്ചു തന്നെ മരിച്ചു. വെള്ളിയുടേയും ലീലയുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
കാട്ടാന സ്ഥിരമായി ഇറങ്ങുകയും തമ്പടിക്കുകയും ചെയ്യുന്ന മേഖലയാണ് ഇത്. നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 പേര്‍ക്ക് ഇവിടെ കാട്ടനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.