20 ടൺ ഭാരവും 18 അടി ഉയരവുമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത ശനീശ്വരൻ. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശനീശ്വര വിഗ്രഹത്തിന് നാളെ പൗർണമിക്കാവിൽ പ്രാണപ്രതിഷ്ഠ നടക്കും. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയാണ് ശ്രീകോവിൽ സമർപ്പിച്ചിരിക്കുന്നത്. (India’s Tallest Saturn Idol in Kerala)
കൃഷ്ണശിലയിൽ കൊത്തുപണികളുള്ള കൽത്തൂണുകളും തേക്ക് തടിയിൽ തീർത്ത മേൽക്കൂരയ്ക്ക് മുകളിൽ ചെമ്പ് പാളി പൊതിഞ്ഞതുമാണ് ശ്രീകോവിൽ. ശനീശ്വരന്റെ 45 അടി ഉയരമുള്ള ശ്രീകോവിലാണ് പ്രധാന ആകർഷണം. മഹാരാഷ്ട്രയിലെ ഷിഗ്നാപ്പൂർ ശനി ക്ഷേത്രത്തിലെ മുഖ്യപുരോഹിതരായ സന്ദീപ് ശിവാജി മുല്യയും സഞ്ജയ് പത്മാകർ ജോഷിയും പൂജാകർമ്മങ്ങൾ നടത്തും.
സംസ്കൃത സർവകലാശാല അദ്ധ്യാപകൻ രാധാകൃഷ്ണ ശിവനാണ് വാസ്തു നിർണയിച്ചത്.ക്ഷേത്ര മഠാധിപതി സിൻഹാ ഗായത്രി, ക്ഷേത്ര ജ്യോതിഷി മലയിൻകീഴ് കണ്ണൻ നായർ, ക്ഷേത്ര മേൽശാന്തി സജീവൻ, വർക്കല ലാൽ ശാന്തി തുടങ്ങിയവരും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.