തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന വിദ്യാഭ്യാസ മേഖലയിലെ അഴിമതിയെ സംബന്ധിച്ച ഗുരുതര വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു.
അധ്യാപക നിയമനം മുതൽ സർവീസ് ആനുകൂല്യങ്ങൾ വരെ കൈക്കൂലി ആവശ്യപ്പെടുന്ന രീതിയാണ് വിജിലന്‍സ് കണ്ടെത്തിയത്.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ ചുമതലയുള്ള റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകൾ, ഹൈസ്‌കൂളുകളുടെ ജില്ലാ വിദ്യാഭ്യാസ ഓഫിസുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
ഏയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം, തസ്തിക സൃഷ്ടിക്കൽ, സംവരണം പ്രകാരമുള്ള നിയമനം, സർവീസ് ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച സൂചനയെ തുടർന്നാണ് നടപടി.
52 വർഷങ്ങൾക്ക് ശേഷം ഹെയ്തിയുടെ ലോകകപ്പ് തിരിച്ചുവരവ്; ആഭ്യന്തര കലാപത്തിനിടയിലും ചരിത്രവിജയം
ഉദ്യോഗാര്‍ഥികളിൽ നിന്ന് കൈക്കൂലി; വിരമിച്ചവരിലൂടെ ഇടനില
ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ, വിദ്യാഭ്യാസത്തിൽ നിന്നും വിരമിച്ച ചില ഉദ്യോഗസ്ഥരെ കൺസൾട്ടന്റുകളായി ശുപാർശ ചെയ്ത്, അവരുടെ മുഖേന ഉദ്യോഗാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്ന രീതിയാണെന്ന് വിജിലന്‍സിന് വിവരം.
ഇടനിലക്കാരായ ഈ മുൻ ഉദ്യോഗസ്ഥർ കൈപ്പറ്റുന്ന തുക പങ്കിട്ടെടുക്കുന്ന രഹസ്യ ‘ഡീൽ’ സംവിധാനമാണെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
സർവീസ് ആനുകൂല്യങ്ങളിൽ അനാവശ്യ വൈകിപ്പ്
സർവീസ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ ചില ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം സൃഷ്ടിക്കാറുണ്ടെന്നും ‘കൈക്കൂലി കിട്ടിയാൽ മാത്രം ഫയലുകൾ നീങ്ങുന്ന അവസ്ഥ’ ഉണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.
ഭൂരിഭാഗം അപേക്ഷകളും ഇത്തരത്തിലുള്ള ഓഫിസുകളിലാണ് കിടക്കുന്നതെന്ന് സൂചന.
41 ഡിഇഒ ഓഫിസുകളും 14 പ്രധാന ഓഫീസുകളും പരിശോധനയിൽ
സംസ്ഥാനത്ത് 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും, 7 റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും, 7 അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളും ഉൾപ്പെടെ രാവിലെ മുതൽ പരിശോധന നടന്നു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ ടോൾഫ്രീ നമ്പർ 1064, 8592900900, വാട്ട്‌സ്ആപ്പ് 9447789100 എന്നിവയിലേക്ക് അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
English Summary
The Kerala Vigilance conducted surprise raids across 41 District Education Offices and other key regional offices after receiving complaints of bribery in teacher appointments and service benefits in aided schools. Retired officials allegedly acted as middlemen, extracting money from candidates. Vigilance has urged the public to report corruption through helpline numbers.









