web analytics

അജ്ഞാത വാഹനമിടിച്ച് വയോധികന്റെ മരണം

അജ്ഞാത വാഹനമിടിച്ച് വയോധികന്റെ മരണം

തിരുവനന്തപുരം: കിളിമാനൂരില്‍ അജ്ഞാതവാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വാഹനം ഏതെന്ന് തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുളള വാഹനമാണ് കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനെ(59) ഇടിച്ചത്.

വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നു. എന്നാൽ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനില്‍ കുമാറിന്റെ വാഹനമാണ് വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം നടന്നത്. വാഹനം അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്.

വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് അന്വേഷിക്കും. അനില്‍കുമാര്‍ ആണെന്ന് തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനം നിര്‍ത്താതെ പോയതടക്കമുളള വകുപ്പുകള്‍ അനിൽകുമാറിനെതിരെ ചുമത്തും.

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

മൂവാറ്റുപുഴ കല്ലൂർക്കാട് ചാറ്റുപാറ പൊമ്പനാൽ പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തും അയൽവാസിയുമായ നാഗപ്പുഴ പ്ലാമൂട്ടിൽ ജോമിൻ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നോടെ പാണംകുട്ടിപ്പാറ–തോണിക്കുഴി റോഡരികിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ പ്രദീപിനെ നാട്ടുകാർ കണ്ടെത്തിയിരുന്നു.

നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരുക്കേറ്റ പ്രദീപിനെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടക്കത്തിൽ പരുക്കേറ്റ സാഹചര്യത്തെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാഹനാപകടം മൂലമാണ് പരുക്കുകളുണ്ടായതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്ത് തന്നെ വാഹനാപകടത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച പൊലീസ് ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞു.

അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനത്തെ കണ്ടെത്തിയത്. അന്വേഷണം പുരോഗമിച്ചപ്പോൾ കാർ ഉടമയായി ജോമിൻ ജോസിനെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലിൽ ജോമിൻ കുറ്റം സമ്മതിച്ചു. തന്റെ കാറാണ് പ്രദീപിനെ ഇടിച്ചതെന്നും, പേടിച്ചിട്ടാണ് വിവരം മറച്ചുവെച്ചതെന്നും അദ്ദേഹം മൊഴി നൽകി.

പ്രദീപ് പരുക്കേറ്റ് വീണുകിടക്കുന്നത് കണ്ടപ്പോൾ നാട്ടുകാരെ അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുൻകയ്യെടുക്കുകയും ചെയ്തതും ജോമിനായിരുന്നു.

എന്നാൽ ഇടിച്ചതിന് പിന്നാലെ കാർ സുഹൃത്തിന്റെ വർക്ക്‌ഷോപ്പിൽ എത്തിച്ചുവെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്.

സംഭവത്തിൽ ജോമിൻ തന്നെയാണ് ഉത്തരവാദിയെന്ന് പുറത്തുവന്നതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കാർ പാർക്ക് ചെയ്തിരുന്ന വർക്ക്‌ഷോപ്പിനരികിലും ആളുകൾ പ്രതിഷേധിച്ചു.

കുത്തനെയുള്ള കയറ്റത്തിൽ ജോമിന്റെ കാറിന് മുന്നിൽ പ്രദീപ് അബദ്ധത്തിൽ പെട്ടതും അതിനാൽ അപകടം സംഭവിച്ചതുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Summary: The vehicle has been identified in the death of an elderly man after being hit by an unknown vehicle in Kilimanoor

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img