web analytics

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ

വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പ നടത്തിയ ആദ്യ വിശുദ്ധപ്രഖ്യാപനചടങ്ങിൽ പാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ.

ഇടുക്കി സ്വദേശിയായ ഫാ അഫ്രേം കുന്നപ്പളളി ആണ് ആ ഭാഗ്യവാൻ.
ചെറുപ്പത്തിൽ തന്നെ വിശുദ്ധജീവിതം നയിച്ച രണ്ടു പേരെയാണ് കത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചത്.

കാർലോ അക്കുത്തിസ് (15), പിയർ ജോർജിയോ ഫ്രസാത്തി (24) എന്നിവരാണ് ഈ ബഹുമതിയിലേക്ക് ഉയർത്തപ്പെട്ടത്.

ഇന്ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടെ ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധ പ്രഖ്യാപനം നടത്തിയത്.

“ദൈവത്തിന്റെ ഇൻഫ്ലുവൻസർ” എന്നറിയപ്പെടുന്ന കാർലോ അക്കുത്തിസും പിയർ ജോർജിയോ ഫ്രസാത്തിയുമായും ഫാ. അഫ്രേം കുന്നപ്പളളിക്ക് അടുത്ത ബന്ധമുണ്ട്.

വിശുദ്ധ കാർലോ അക്കുത്തിസിൻ്റെ മാതാവിനൊപ്പം ഫാ അഫ്രേം കുന്നപ്പിളളി

2007 ൽ പിയർ ജോർജോ ഫ്രസാത്തിയുടെ പുസ്തകം ഫാ. എഫ്രേം കുന്നപ്പള്ളി രചിച്ചിട്ടുണ്ട്. കാർലോ അക്കുത്തിസിന്റെ ജീവചരിത്രം ആദ്യമായി ഇംഗ്ലീഷിൽ എഴുതിയത് ഫാ അഫ്രേം കുന്നപ്പിളളി ആണ്. ഈ പുസ്തകം 28 ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

അതേ സമയം തനിക്ക് ലഭിച്ചത് അപൂർവമായ അവസരമാണെന്നും ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫാ അഫ്രേം കുന്നപ്പളളി പറഞ്ഞു.

വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ പേരിൽ ഇന്ത്യയിൽ മ്യൂസിയം ആരംഭിക്കാൻ പോകുകയാണെന്നും ആ മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള തറക്കല്ല് മാർപാപ്പ വെഞ്ചരിച്ച് തന്നതായും അദ്ദേഹം പറഞ്ഞു.

കാർലോയുടെ ലാപ്ടോപ്, കാൽക്കുലേറ്റർ, ഫുട്ബോൾ ഇതെല്ലാം തന്റെ കൈവശമുണ്ടെന്നും ഇവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിൽ സന്തോഷമുണ്ടെന്നും ഫാ അഫ്രേം കുന്നപ്പളളി കൂട്ടിച്ചേർത്തു.

കാർലോക്കൊപ്പം വിശുദ്ധനായി വാഴ്ത്തപ്പെട്ട പർവതാരോഹകനും കായികതാരവുമായിരുന്ന പിയർ ജോർജോ ഫ്രസാത്തിയെയും അദ്ദേഹം ഓർമിച്ചു.

ജോർജ് ആലഞ്ചേരി, മാർ റാഫേൽ തട്ടിൽ പിതാവ് തുടങ്ങിയവർ തന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയതായി ഫാ അഫ്രേം കുന്നപ്പളളി പറഞ്ഞു.

കാർലോ അക്കുത്തിസ്

മില്ലെനിയം തലമുറയിൽ (1981–96) ജനിച്ച് വിശുദ്ധപദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് കാർലോ അക്കുത്തിസ്.

1991-ൽ ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന അക്കുത്തിസ്, പോക്കിമോൻ കാണുകയും പ്ലേസ്റ്റേഷൻ കളിക്കുകയും ചെയ്തിരുന്ന കൗമാരക്കാരൻ ആയിരുന്നു.

എന്നാല്‍ വിശ്വാസ പ്രചരണത്തിൽ അദ്ദേഹം തെരഞ്ഞെടുത്ത മാർഗം സാങ്കേതികവിദ്യയായിരുന്നു.

11-ാം വയസ്സിൽ അസീസിയിലെ ഇടവകയ്ക്ക് വേണ്ടി വെബ്സൈറ്റ് ആരംഭിച്ച് പ്രേഷിത പ്രവർത്തനം തുടങ്ങി.

ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട 136 അദ്ഭുതങ്ങൾ അദ്ദേഹം ഡിജിറ്റലായി രേഖപ്പെടുത്തി.

വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത വെബ്സൈറ്റുകൾ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശ്രയമാണ്.

2006-ൽ രക്താർബുദം മൂലം 15-ാം വയസ്സിൽ കാർലോ മരണപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്നതായി സഭ അംഗീകരിച്ച നിരവധി അദ്ഭുതങ്ങൾ (കോസ്റ്ററിക്ക, ഫ്ലോറൻസ്) അദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് നയിച്ചു.

2023-ലെ ലിസ്ബൺ ലോക യുവജന ദിനാഘോഷത്തിൽ രക്ഷാധികാരികളിൽ ഒരാളായി അക്കുത്തിസിനെ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് ജീൻസ്, നൈക്കി ഷൂസ് ധരിച്ച് ശവകുടീരത്തിൽ വിശ്രമിക്കുന്ന യുവാവിനെ ദൈവത്തിന്റെ “ഡിജിറ്റൽ ശുശ്രൂഷകൻ” എന്ന നിലയിൽ ലോകം ആദരിക്കുന്നു.

പിയർ ജോർജിയോ ഫ്രസാത്തി – പർവതാരോഹണത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക്

24-ാം വയസ്സിൽ ദൈവത്തിന് സമർപ്പിച്ച ജീവിതം പൂർത്തിയാക്കിയ മറ്റൊരാൾ പിയർ ജോർജിയോ ഫ്രസാത്തിയാണ്.

പർവതാരോഹണവും കായികവും സാമൂഹിക സേവനവും ഒരുമിച്ച് ചേർത്ത ഫ്രസാത്തി, വിശ്വാസത്തിന്റെ തെളിച്ചം യുവജനങ്ങൾക്ക് പകർന്നു.

ദാരിദ്ര്യത്തിനുമെതിരെ പോരാടി, ജീവിതം ഒരു ദാനമായി മാറ്റിയ അദ്ദേഹം സഭ അംഗീകരിച്ച നിരവധി അദ്ഭുതങ്ങളുടെ അടിസ്ഥാനത്തിലാണ് വിശുദ്ധസ്ഥാനത്ത് എത്തിയിരിക്കുന്നത്.

പ്രഖ്യാപനച്ചടങ്ങിൽ മാർപാപ്പ പറഞ്ഞു:
“ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ഇവർ അവരുടെ ജീവിതത്തിൽ നിന്ന് മാസ്റ്റർപീസുകൾ സൃഷ്ടിച്ചു.”

സൈബർ ലോകത്തെയും വിശ്വാസത്തെയും കൂട്ടിച്ചേർത്ത കാർലോയും, സാമൂഹിക പ്രവർത്തനത്തിലും ആത്മീയജീവിതത്തിലും അർപ്പിതനായ ഫ്രസാത്തിയും യുവജനങ്ങൾക്ക് മാതൃകയായിരിക്കും.

English Summary :

The Vatican has declared Carlo Acutis (15) and Pier Giorgio Frassati (24) as saints. Acutis, known as the “God’s influencer,” spread faith through the digital world.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത

‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത ചിക്കമംഗളൂരു:...

സോഷ്യൽ മീഡിയയെ ഞെട്ടിച്ച കൊലപാതകം; പ്രതിയെ ഇന്ത്യയിലെത്തിച്ചു പിടികൂടി

സോഷ്യൽ മീഡിയയെ ഞെട്ടിച്ച കൊലപാതകം; പ്രതിയെ ഇന്ത്യയിലെത്തിച്ചു പിടികൂടി പഞ്ചാബ്: സോഷ്യൽ മീഡിയ...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി

കണ്ണൂർ: മുസ്ലിം വൈജ്ഞാനിക ലോകത്തിന് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും...

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

Related Articles

Popular Categories

spot_imgspot_img