കാമുകിയുമായി എത്തിയ ഭർത്താവിനെ മാളിൽ കണ്ട ഭാര്യ; പിന്നാലെ കൈയ്യാങ്കളി
ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഒരു ഷോപ്പിംഗ് മാളിൽ രണ്ട് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ലുണ്ടാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സിവിൽ ലൈൻസ് റോഡിലുള്ള മാളിൽ നടന്ന സംഭവം ആളുകളെ ഞെട്ടിച്ചു.
ഭർത്താവ് കാമുകിയുമായി എത്തിയപ്പോൾ അവിടെ ഭാര്യ
റോബർട്ട്സ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
വാലൻ്റൈൻസ് ഡേ ഷോപ്പിംഗിനായി ഭർത്താവ് കാമുകിയുമായി മാളിലെത്തിയപ്പോഴാണ് ഭാര്യ മകനുമായി അവിടെ എത്തിയത്.
ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ട ഭാര്യ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
ബിടിഎസ് കംബാക്ക് സൂചനയോ? ലോക നഗരങ്ങളിൽ മിസ്റ്റീരിയസ് ബിൽബോർഡുകൾ വൈറൽ
ഭർത്താവ് മുങ്ങി, പിന്നാലെ പൊരിഞ്ഞ തല്ല്
തർക്കം കടുത്തതോടെ ഭർത്താവ് പതുക്കെ സ്ഥലത്ത് നിന്ന് മാറി. പിന്നാലെ ഭാര്യയും കാമുകിയും തമ്മിൽ കൈയ്യാങ്കളി തുടങ്ങി!
പരസ്പരം മുടി പിടിച്ച് വലിക്കുകയും അടിക്കുകയും കടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.
മാളിൽ 15 മിനിറ്റ് നീണ്ട സംഘർഷം
ഏകദേശം 15 മിനിറ്റോളം നീണ്ട സംഘർഷം മാളിലെ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ പോലീസ് സ്ഥലത്തെത്തി ഇരുവരെയും മാറ്റുകയായിരുന്നു.
കേസെടുക്കാതെ പോലീസ് ഉപദേശം നൽകി
ഭാര്യ പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി ഇൻസ്പെക്ടർ രാംസ്വരൂപ് വർമ്മ അറിയിച്ചു. ഭർത്താവ് മറ്റൊരു സ്ത്രീക്ക് അമിത ശ്രദ്ധ നൽകുന്നുവെന്നായിരുന്നു ആരോപണം.
ഇരുഭാഗത്തെയും കേട്ട ശേഷം പോലീസ് ദമ്പതികളെ ഉപദേശിക്കുകയും ഭർത്താവിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടില്ല.
English Summary:
A video of a violent clash between two women inside a shopping mall in Sonbhadra, Uttar Pradesh, has gone viral on social media. Reports say the incident occurred when a man arrived at the mall with his girlfriend for Valentine’s Day shopping, only to unexpectedly encounter his wife and son. As the wife confronted him, the man reportedly fled the scene, leaving the two women to engage in a physical fight that lasted nearly 15 minutes. Police later intervened, counseled both parties, and issued a warning, though no case was registered.









