യുകെയിൽ യൂണിവേഴ്സിറ്റി ഓഫ് സ്റ്റെര്‍ലിംഗിലെ 18 കാരനായ വിദ്യാര്‍ത്ഥിയെ യൂണിവേഴ്സിറ്റി അക്കൊമ്മഡേഷനിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ചയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.
സ്റ്റെര്‍ലിംഗിനടുത്തുള്ള ബ്രിഡ്ജ് ഓഫ് അലനിലെ അലക്സാണ്ടര്‍ കോര്‍ട്ടിലുള്ള യൂണിവേഴ്സിറ്റി അക്കൊമ്മഡേഷന്‍ ബ്ലോക്കിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെയാണ് പോലീസ് വിവരം ലഭിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തി. മരണത്തിനു പിന്നിൽ അക്രമ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടാവാൻ വഴിയില്ല എന്നാണ് അനുമാനിക്കുന്നത്.
യൂണിവേഴ്സിറ്റിയുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നടന്ന മരണം, കാരണം വിശദീകരിക്കാനാകാത്ത മരണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവില്ലെന്ന് പോലീസ് അറിയിച്ചു.