കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് അവതരണം അവസാനിച്ചു. രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ബജറ്റുമായി രാഷ്ട്രപതിയെ സന്ദർശിച്ച ശേഷമാണ് നിർമല പാർലമെന്റിലെത്തിയത്. തിരഞ്ഞെടുപ്പു വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ :
മത്സ്യ സമ്പദ് പദ്ധതി വിപുലമാക്കും. ഇതിനായി അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യപാര്‍ക്കുകള്‍ സ്ഥാപിക്കും.
ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളര്‍ത്തും. വിനോദ സഞ്ചാര മേഖലയില്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.
പ്രതിരോധ മേഖലയില്‍ ചെലവ് വർധിപ്പിക്കും. പ്രതിരോധ ചെലവ് 11.1% വർധിപ്പിച്ച് 11,11,111 കോടി രൂപയാവും.
40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും. രാജ്യത്തെ എയർപോർട്ടുകൾ ഇരട്ടിയാക്കും.
ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളിൽ മാറ്റമില്ല
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗന്‍വാടി ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ഉള്‍പ്പെടുത്തും. മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും.
കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും
വിവിധ വകുപ്പുകളുടെ കീഴിൽ നിലവിലുള്ള മെഡിക്കൽ ഇൻഫ്രാ ഉപയോഗപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിക്കും.
മേല്‍ക്കൂര സോളാര്‍ പദ്ധതി വഴി ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും
സ്‌കില്‍ ഇന്ത്യാ മിഷന്‍ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. 54 ലക്ഷം യുവാക്കള്‍ നൈപുണ്യവും പുനര്‍-നൈപുണ്യവും നേടി, 3000 പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. 7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വകലാശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
Also read: കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തി; പൂജ നടന്നത് വൻ സുരക്ഷയിൽ