യുകെയിൽ പൊതുജന ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു ആരോഗ്യവകുപ്പ്. ഇത്തരം രോഗങ്ങള്‍ക്ക് വാക്സീനുകള്‍, മരുന്നുകള്‍ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമാണ് ഇപ്പോൾ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. പക്ഷിപ്പനിയും, കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.
24 രോഗങ്ങളുടെ പട്ടിക ഇതാണ്:
പനി (പക്ഷി പനി ഉള്‍പ്പെടെയുള്ള സീസണല്‍ അല്ലാത്തത്), നിപ വൈറസ്, അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെര്‍സ്, എബോള (മാര്‍ബര്‍ഗ് പോലുള്ള സമാന വൈറസുകള്‍), ഫ്ലാവിവിരിഡേ (ഡെങ്കി, സിക്ക, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു), ഹാന്റവൈറസ്, ക്രിമിയന്‍-കോംഗോ രക്തസ്രാവ പനി,തുലാരീമിയ, മൊറാക്സെല്ലേസി (ശ്വാസകോശം, മൂത്രം, രക്തപ്രവാഹം എന്നിവയില്‍ അണുബാധ ഉണ്ടാക്കുന്നവ).
ഗൊണോറിയ, സ്റ്റാപ്ലൈലോകോക്കസ്, ഗ്രൂപ്പ് എ, ബി സ്ട്രെപ്പ്, ഒരോപൗച്ചെ, റിഫ്റ്റ് വാലി പനി, അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), എംപോക്സ്, ചിക്കുന്‍ഗുനിയ, ആന്ത്രാക്സ്, ക്യു പനി, എന്ററോബാക്ടീരിയേസി (പ്ലേഗിന് കാരണമാകുന്ന ഇ. കോളി, യെര്‍സിനിയ പെസ്റ്റിസ് പോലുള്ളവ).
വളര്‍ത്തുമൃഗങ്ങളില്‍ അനിയന്ത്രിതമായി പക്ഷിപ്പനിയുടെ വൈറസ് പടരുന്ന സാഹചര്യത്തില്‍ വൈറസിന് പുതിയൊരു ജീവിവര്‍ഗവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്. സ്വാഭാവികമായും അനുഷ്യരിലേക്ക് ഇവ പടരാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് സർക്കാർ നീക്കം.
യു.കെ. യിൽ ക്രിസ്ത്യൻ പള്ളിയിൽ ബാഗിൽ പൊതിഞ്ഞ് ശിശുവിൻ്റെ മൃതദേഹം…!
പടിഞ്ഞാറൻ ലണ്ടനിൽ ഓൾ സെയിന്റ്സ് പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ബാഗിൽ നവജാത ശിശുവിനെ കണ്ടവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.
ലണ്ടൻ ആംബുലൻസ് സർവീസ് സ്ഥലത്തെത്തി കുഞ്ഞിനെ പരിശോധിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ അടിയന്തര അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ കുഞ്ഞിന്റെ ലിംഗഭേദമോ കൃത്യമായ പ്രായമോ പുറത്തു വിട്ടിട്ടില്ല.
അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണിതെന്ന് സൂപ്രണ്ട് ഓവൻ റെനൗഡൻ പറഞ്ഞു, എന്താണ് സംഭവിച്ചതെന്ന് തെളിയിക്കാൻ അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുക എന്നതിനാണ് സേന മുൻഗണന നൽകുന്നത്. കുഞ്ഞിൻ്റെ മാതാവിന് വൈദ്യ സഹായം ലഭിച്ചിട്ടില്ലെന്നും ആരോഗ്യം അപകടത്തിലാണെന്നും പോലീസ് കരുതുന്നു.