ശബരിമലയില്‍ രണ്ട് മരണം
പത്തനംതിട്ട: ശബരിമലയില്‍ രണ്ടുപേർ കുഴഞ്ഞു വീണ് മരിച്ചു. തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്നതിനിടെയാണ് തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്.
കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍(20) ആണ് മരിച്ചത്. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
കുഴഞ്ഞു വീണ ഉടന്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോപകുമാറിന്റെ ജീവനും രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അതേസമയം ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ തുടരുന്നതിനാൽ തീർഥാടകരുടെ പമ്പാ സ്നാനത്തിന് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തി.
ഓടുന്ന ബസിന്റെ ചില്ല് തലകൊണ്ട് പൊളിച്ച് പുറത്തു ചാടി; യാത്രക്കാരന് ഗുരുതര പരിക്ക്
മിഥുനമാസം ഒന്നാം തീയതിയായ ഞായർ പുലർച്ചെ മുതൽ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്.
പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീർഥാടകർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ തീർഥാടകർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
മിഥുനമാസ പൂജകൾക്കായി വെള്ളിയാഴ്ചയാണ് ശബരിമല നട തുറന്നത്. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.
തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിജ്വലിപ്പിച്ചു. മാളികപ്പുറം ക്ഷേത്രനട മേൽശാന്തി വാസുദേവൻ നമ്പൂതിരി തുറന്നു.
നടതുറന്ന ദിവസം പ്രത്യേക പൂജകളില്ലായിരുന്നു. മിഥുന മാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്‌ക്കും.
Summary: Two people, including a devotee and a Devaswom guard, died after collapsing at Sabarimala. The devotee collapsed while walking from Pampa to Sannidhanam.