മാധവൻ നായരും മലയാള സിനിമയും; ഇന്ന് മധു പിറന്ന ദിനം ; മലയാള സിനിമയുടെ കാരണവർക്ക് 91-ാം പിറന്നാൾ

പകർന്നാട്ടങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത മലയാള സിനിമയുടെ കാരണവർ മാധവൻ നായരെന്ന് മധുവിന് ഇന്ന് തൊണ്ണുറ്റിയൊന്നാം പിറന്നാൾ മധുരം. Today is Madhu’s 91st birthday

ആറുപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ തന്റേതായ ഇടം കണ്ടെത്താത്ത മേഖലകൾ ഒന്നും തന്നെയില്ല. നടൻ, സംവിധായകൻ, നിർമാതാവ്…അങ്ങനെ നീണ്ടുപോകുന്നു സിനിമയിൽ മധുവെന്ന് ഇതിഹാസം.

ഹിന്ദി മുതൽ മലയാളം വരെ 450-ലധികം സിനിമകൾ. അമിതാഭ് ബച്ചൻ മുതൽ വെള്ളിത്തിരയിലെ യുവതാരങ്ങൾ വരെ. അറുപത്തിയൊന്ന് വർഷം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സിനിമാജീവിതം ഇന്ത്യൻ സിനിമയുടെ ചരിത്രം കൂടിയാണ്.

നാടകം വഴി സിനിമയിലേക്ക്

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായിരുന്നെങ്കിലും പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. 1959 ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ മധു തൻറെ ജോലി രാജിവെച്ച് സിനിമയിലേക്ക് പോകുന്നതിൽ വലിയ എതിർപ്പുകളുമുണ്ടായിരുന്നു. ഡൽഹിയിലെ പഠനകാലത്താണ് അടൂർ ഭാസിവഴി രാമു കാര്യാട്ടുമായി അടുപ്പത്തിലാകുന്നത്.

പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യമെങ്കിലും 1962ൽ മാധവൻ നായർ എന്ന മധു മലയാള ചലച്ചിത്ര ലോകത്തേക്ക് നടന്നുകയറി. ‘നിണമണിഞ്ഞ കാൽപാടുകളുടെ ചിത്രീകരണം മദിരാശിയിൽ നടക്കുമ്പോഴാണ് നിർമ്മാതാവ് ശോഭനാ പരമേശ്വരൻനായർ ആ ചിത്രത്തിലേക്ക് മധുവിനെ ക്ഷണിക്കുന്നത്.

മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. പുറക്കാട് കടപ്പുറത്ത് കറുത്തമയെ തേടി നടന്ന പരീക്കുട്ടിയെന്ന കാമുകൻ നടന്നു കയറിയത് സിനിമാസ്വാദകരുടെ ഹൃ​ദയത്തിലേക്ക് കൂടിയാണ്. ഈ കാലഘട്ടത്തിലും പരീക്കുട്ടി മലയാളികളുടെ ഹീറോയാണ്.

1962-ലാണ് മാധവൻ നായർ എന്ന മധു മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1963-ൽ പുറത്തിറങ്ങിയ മൂടുപടമെന്ന ചിത്രമാണ് അ​ദ്ദേഹത്തിന്റെ ആദ്യ ചിത്രം. പ്രേംനസീറും സത്യനുമൊക്കെ അരങ്ങുവാണിരുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ രം​ഗപ്രവേശം. അഭിനയമികവിൽ മധുവിന്റെ അസമാന്യത മലയാള സിനിമാസ്വകർ ഏറ്റെടുത്തു. ഇന്നും അത് തുടർന്നുവരുന്നു. മൂന്ന് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നായകവേഷത്തിലും അല്ലാതയെും മധു തിളങ്ങി. മാധവൻ നായർ എന്ന വ്യക്തി മധുവായത് മലയാള സിനിമയുടെ വളർച്ചൊക്കപ്പമാണ്.

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ എസ് ടി ഹിന്ദു കോളേജിലും സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

അദ്ധ്യാപന കാലത്തും അഭിനയ മോഹം മാധവൻ നായർ കൈവിട്ടില്ല. അങ്ങനെയൊരിക്കൽ‌ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം ജോലി രാജിവച്ച് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ടു. 1959-ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് മധു.

കാലം മാറുന്നതിനൊപ്പം അദ്ദേഹത്തിന്റെ വേഷങ്ങളിലും മാറ്റംവന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂൾ ഉടമ, കർഷകൻ തുടങ്ങിയ റോളുകളിലും തിളങ്ങി. മലയാള സിനിമ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ‘ഉമ സ്റ്റുഡിയോസ്’ മധു സ്ഥാപിച്ചു. പിന്നീട് ഇതിന്റെ കീഴിൽ 14 സിനിമകളാണ് മലയാളത്തിൽ പുറത്തിറങ്ങിയത്. 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ജെസി ഡാനിയൽ അവാർഡ് ഉൾപ്പടെയുള്ള അവാർഡുകൾക്ക് അദ്ദേഹം അർഹനായി.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന 'മെയ്‌ഡേ' കാൾ..? അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ...

UK:10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്

10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ് യു.കെ.യിൽ 10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ...

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക്

കൊച്ചിയിലെ അറവുമാലിന്യങ്ങൾ ഇടുക്കിയിലേക്ക് പിക് അപ് വാഹനങ്ങളിലെത്തിച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ...

ഒമ്പത് മാസത്തിനിടെ 319 പരാതികൾ

ഒമ്പത് മാസത്തിനിടെ 319 പരാതികൾ തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു...

കേരളത്തില്‍ മഴ തുടരും

കേരളത്തില്‍ മഴ തുടരും തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍...

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

കടുവയുടെ ആക്രമണം; യുവതിക്ക് ദാരുണാന്ത്യം ബന്ദിപ്പൂരിൽ കടുവയുടെ ആക്രമണം. ആക്രമണത്തിൽ ഗുണ്ടൽപേട്ട് താലൂക്കിലെ...

Related Articles

Popular Categories

spot_imgspot_img