13 കോടി ചെലവഴിച്ച് നിർമ്മിച്ച റോഡിലെ പാലം തകർന്നു; പുന്നയൂർക്കുളത്ത് വൻ ദുരന്തം ഒഴിവായി
തൃശൂർ: പുന്നയൂർക്കുളം ചമ്മനൂർ മാഞ്ചിറക്കൽ പാലം തകർന്നു വീണു. ഉച്ചസമയത്ത് ഗതാഗത തിരക്ക് കുറവായതിനാൽ വൻ അപകടം ഒഴിവായി.
ആൽത്തറ–കുന്നംകുളം, പഴഞ്ഞി, പാറേമ്പാടം മേഖലകളിലേക്ക് പോകുന്ന പ്രധാന റോഡിലെ പാലമാണ് തകർന്നത്.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സിസ്റ്റത്തിന് കരുത്തുറ്റ സുരക്ഷയെന്ന് കേന്ദ്ര സർക്കാർ
13 കോടി ചെലവിട്ട് നിർമ്മിച്ച പാലം
2018 മാർച്ചിൽ ബി.എം.ബി.സി നിലവാരത്തിൽ 13 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പാറേമ്പാടം–ആറ്റുപുറം സംസ്ഥാന പാതയിലെ മാഞ്ചിറ പാലത്തിന്‍റെ ഒരു ഭാഗമാണ് പൂർണ്ണമായി തോട്ടിലേക്ക് ഇടിഞ്ഞുവീണത്.
വൈദ്യുതി തടസ്സവും ഗതാഗത നിയന്ത്രണവും
പാലം തകർന്നതിനെ തുടർന്ന് റോഡരികിലെ വൈദ്യുതി പോസ്റ്റുകളും തോട്ടിലേക്ക് മറിഞ്ഞു. ഇതോടെ പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. റോഡിലെ മണ്ണ് തോട്ടിലേക്ക് ഇടിഞ്ഞതോടെ വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ടതും നെൽകർഷകർക്ക് വലിയ ആശങ്കയുണ്ടാക്കി.
മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് നാട്ടുകാർ
റോഡ് നവീകരണ സമയത്ത് പാലം പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം.
എന്നാൽ പ്രതിഷേധം അവഗണിച്ച് പഴയ പാലത്തിന്‍റെ മുകളിലൂടെയായിരുന്നു ടാറിംഗ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.
മൂന്ന് മാസം മുൻപ് പാലത്തിനരികെ ഏകദേശം 25 മീറ്റർ ഭാഗം ഇടിഞ്ഞതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങൾ കടത്തി വിട്ടിരുന്നു.
അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
English Summary
A bridge on the Parappadam–Aattupuram state highway at Manchirakkal in Punnayurkulam, Thrissur, collapsed even though authorities built it in 2018 at a cost of ₹13 crore. Fortunately, the incident happened during low-traffic hours and thus averted a major tragedy. As a result, the collapse disrupted power supply, forced traffic restrictions, and blocked water flow, which in turn affected paddy farmers. Meanwhile, locals accused officials of negligence, stating that they had earlier flagged structural damage and issued warnings that authorities ignored during road renovation works.








