ആലപ്പുഴ: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. വിഷുദിനത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്.
കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് കാണാതായത്. അതേസമയം ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയെയും കാണാനില്ല.
വിശേഷ ദിവസമായതിനാൽ തന്നെ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കാണാതായ കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നു ക്ഷേത്ര ഭാരവാഹികൾ പറയുന്നു.
വിഗ്രഹത്തിൽ ചാർത്തുന്ന ആഭരണങ്ങൾ തിരികെ വയ്ക്കുന്ന ജോലി കാണാതായ കീഴ്ശാന്തിക്ക് ആയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് തിരുവാഭരണം കാണാനില്ലെന്ന് അരിഞ്ഞത്. ഇതിന് പിന്നാലെയാണ് ക്ഷേത്ര ഭാരവാഹികൾ ഇയാളെ അന്വേഷിച്ചിരുന്നു.
രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിൽ ക്ഷേത്രത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്.









