കുട്ടിക്കൊച്ചിക്കാരന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ തൊടുപുഴയിലെ മാഫിയ ശശി പോലും കിടുകിടാ വിറച്ചു; വ്‌ളോ​ഗിൽ കണ്ട തൊടുപുഴ അല്ല ഈ തൊടുപുഴ…

തൊടുപുഴ: കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ പതിമൂന്നുകാരൻ തൊടുപുഴക്ക് വണ്ടി കയറിയത് യൂട്യൂബറുടെ വ്‌ളോഗ് കണ്ട്. തൊടുപുഴ സ്വദേശിയായ യൂട്യൂബറുടെ കടുത്ത ആരാധകനാണ് കുട്ടി. എന്നാൽ തൊടുപുഴയിലെത്തിയപ്പോഴാണ് മനസിലായത് വ്‌ളോ​ഗിൽ കണ്ട തൊടുപുഴ അല്ല ഈ തൊടുപുഴ എന്ന്. ‌

പിന്നീട് എന്ത് ചെയ്യണമെന്നറിയാതെ അമ്പലം റോഡിലെ ബസ് സ്റ്റോപ്പിൽ കുട്ടി തനിച്ചിരിക്കുന്നതുകണ്ട ശശികുമാർ അടുത്തുകൂടി ഓട്ടോയിൽ കയറ്റി കോലാനി മാനാന്തടംപാറയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെെവച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എതിർത്തതിനാൽ പിന്തിരിഞ്ഞു.

കോലാനിയ്ക്ക് സമീപം താമസിക്കുന്ന കൈനോട്ടക്കാരനായ മാഫിയ ശശി എന്നുവിളിക്കുന്ന ശശികുമാർ(55)ആണ് അറസ്റ്റിലായത്. കൈനോട്ടക്കാരന്‍റെ അതിക്രമശ്രമം കുട്ടി ധൈര്യപൂർവം എതിർത്തതോടെ പ്രതി പിന്തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കുട്ടി തൻറെ കൈവശം ഉണ്ടെന്ന് കൈനോട്ടക്കാരൻ വിളിച്ചറിയിക്കുന്നതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

സേ പരീക്ഷ എഴുതാൻ പോയ കുട്ടി ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം നടത്തിയത്.

അന്വേഷണത്തിൽ കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടി സംഭവത്തിൻറെ ഷോക്കിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വ്യക്തത വരണമെന്ന് പൊലീസ് പറയുന്നത്. എന്നാൽ കുട്ടിയേയും ശശികുമാറിനേയും വിശദമായി ചോദ്യം ചെയ്തതോടെ കേസിൽ പോക്സോ വകുപ്പുകളും ചുമത്തി.

സംഭവിച്ചത്…

ചൊവ്വാഴ്ച രാവിലെ 8.50നാണ് കുട്ടിയെ പിതാവ് റീടെസ്റ്റിനായി അൽ അമീൻ സ്കൂളിൽ കൊണ്ടുചെന്നുവിട്ടത്. മഴ കാരണം പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടിയുടെ ഉത്തരപേപ്പർ വാങ്ങിയ ശേഷം അധ്യാപിക നേരത്തേ വിട്ടു.

സ്കൂളിന് പുറത്തിറങ്ങിയ കുട്ടി പക്ഷേ ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. അതോടെ കുട്ടിയുടെ പിതാവ് സ്കൂളിൽ വിളിച്ചന്വേഷിച്ചു, എന്നാൽ പത്തുമണിക്കു മുൻപായി കുട്ടി സ്കൂളിൽ നിന്നും പോയെന്ന് അധികൃതർ പറഞ്ഞു. ഇതിനു പിന്നാലെ പിതാവ് എളമക്കര പൊലീസിൽ പരാതി നൽകി.

കൊച്ചിയിൽ നിന്നും ബസ് കയറിയ കുട്ടി വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്. ഇരുട്ടു വീഴാൻ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി അടുത്തുകണ്ട കൈനോട്ടക്കാരൻ ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോൾ ഉറപ്പായും സഹായിക്കാമെന്ന് ശശികുമാർ മറുപടി നൽകുകയായിരുന്നു.

പക്ഷെ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ ശശികുമാറിന്റെ സ്വഭാവവും രീതിയും പാടെ മാറി. കുഞ്ഞിനെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ പേടിച്ചരണ്ട കുട്ടി ബഹളം വയ്ക്കാൻ തുടങ്ങി.

ഇതിനിടെയാണ് കുട്ടിയെ കാണാതായ വാർത്ത ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പണിയാകുമെന്ന് തോന്നിയതോടെ കുട്ടിയോട് പിതാവിന്റെ നമ്പർ വാങ്ങി വിളിച്ചറിയിച്ചു. തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയാൽ കുട്ടിയെ കൈമാറാമെന്നും പറഞ്ഞു.

പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന കൈനോട്ടക്കാരൻ ശശികുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയേയും ഇയാളേയും ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി.

കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി മൊഴി ലഭിച്ചതോടെ പൊലീസ് പോക്സോ 7,8 വകുപ്പുകൾ ചേർത്ത് കൈനോട്ടക്കാരനെതിരെ കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

Other news

മാർക്ക് കുറഞ്ഞു; 17 വയസുകാരിയെ പിതാവ് തല്ലിക്കൊന്നു

സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മകളെ പിതാവ് തല്ലിക്കൊന്നു. നീറ്റ് പരീക്ഷയുടെ മോക്ക്...

അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം… മുന്നണിയിൽ എടുക്കില്ല; കെപിസിസി അധ്യക്ഷന്റെയും ലീഗിന്റെയും നിലപാടുകൾ തള്ളി വിഡി സതീശൻ

കൊച്ചി: അൻവറിനെ മുന്നണിയിൽ എടുക്കില്ലെന്ന് ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ....

കെഎസ്ആര്‍ടിസിയില്‍ ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റങ്ങൾ. ഇതിന്റെ ഭാഗമായി ഇനി ഓഫീസില്‍ ഇരുന്നുളള...

ഗായത്രിപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീണു; ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

പാലക്കാട്‌: ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ...

കേരളത്തിലാകെയുള്ളത് 805 രാജാക്കൻമാർ; എല്ലാവർക്കുമുണ്ട് പെൻഷൻ; സർക്കാരിന് നൽകിയ സ്വത്തിന് പകരം കിട്ടുന്ന തുക അറിയണ്ടേ?

കൊച്ചി: 1957 മുതലാണ് പെൻഷൻ പെയ്മെന്റ് ഓർഡർ പ്രകാരം നാട്ടുരാജാക്കന്മാർക്കും അവരുടെ...

ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ…!

ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ വ്യാജ ബോംബ് ഭീഷണികൾ അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ...

Related Articles

Popular Categories

spot_imgspot_img