2019 ഫെബ്രുവരി 15നാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. സര്‍വീസുകള്‍ തുടങ്ങിയപ്പോൾ മുതൽ വന്ദേഭാരത് കേരളത്തിൽ ബമ്പർ ഹിറ്റാണ്. തിരുവനന്തപുരം – മംഗലാപുരം, കാസര്‍കോഡ് – തിരുവനന്തപുരം റൂട്ടുകളിലായി രണ്ട് വന്ദേ ഭാരത് സർവീസുകളാണ് കേരളത്തില്‍ നടത്തുന്നത്.
ടിക്കറ്റ് കിട്ടുന്നതിന് യാത്രക്കാരുടെ തിരക്ക് കാരണം പലപ്പോഴും ബുദ്ധിമുട്ടാണ്. വന്ദേഭാരത് ട്രെയിനുകള്‍ ഇതുവരെ 18,423 സര്‍വീസുകള്‍ നടത്തിയതായി റെയില്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ട്രെയിനുകളെല്ലാം കൂടി ഇതുവരെ സഞ്ചരിച്ചത് 1.24 കോടി കിലോമീറ്ററാണ്.
ആരാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ? അത് മുതിര്‍ന്ന പൗരന്‍മാരാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉള്ളതാണ് ഈ കണക്കുകൾ. ദേശീയ ശരാശരിയുടെ 15.7 ശതമാനമാണ് മുതിര്‍ന്ന പൗരന്മാരില്‍ കേരളത്തിന്റെ സംഭാവന. സുരക്ഷിതത്വവും കൂടുതല്‍ യാത്രസുഖവുമാണ് വന്ദേഭാരതിലേക്ക് മുതിര്‍ന്ന പൗരന്മാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.
മൊത്തം യാത്രക്കാരുടെ 45.9 ശതമാനം വരുന്ന 26 – 45 പ്രായത്തിലുള്ളവരാണ് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നവരിലേറെയും. യാത്രക്കാരില്‍ 61.7 ശതമാനവും പുരുഷന്മാരാണ്. ജാര്‍ഖണ്ഡിലാണ് കൂടുതല്‍ പുരുഷന്മാര്‍ യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരുടെ ശതമാനത്തില്‍ മുന്നിലുള്ളത് ഗോവയാണ്, 42 ശതമാനം .നിലവില്‍ കേരളത്തിലേത് ഉള്‍പ്പടെ 51 ട്രെയിനുകളാണ് 2024 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍.