തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്വയം വിരമിച്ചു. ടി കെ വിനോദ് കുമാർ ആണ് ജോലി ഉപേക്ഷിച്ചത്. യുഎസിൽ ജോലിക്ക് പോകാനാണ് അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചത്. 2025 ഓഗസ്റ്റ് വരെ സർവ്വീസ് കാലാവധി ബാക്കി നിൽക്കെയാണ് വിനോദ് കുമാർ സ്വയം വിരമിച്ചത്. വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു.The Vigilance Director retired himself
ടി കെ വിനോദ് കുമാർ സ്ഥാനം ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും. അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് ടി കെ വിനോദിന് ഇനി നിയമനം ലഭിച്ചിട്ടുള്ളത്. നേരത്തെ അവധി അപേക്ഷ നൽകിയെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ ടി കെ വിനോദ് തീരുമാനിച്ചത്.
മുൻകാലങ്ങളിൽ, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് മറ്റ് ജോലികൾ ഏറ്റെടുക്കാൻ രാജ്യം വിടാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ മോഡി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഇത് വെട്ടിച്ചുരുക്കി. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അമേരിക്കയിൽ പരിശീലനം നേടിയ ടികെ വിനോദ്കുമാർ അമേരിക്കയിലെ സർവകലാശാലകളിൽ പഠിപ്പിച്ചിരുന്നു. ക്രിമിനോളജിയിൽ പിഎച്ച്ഡി നേടിയ ടി കെ വിനോദ് 1992 ബാച്ച് ഐപിഎസ് ഓഫീസറാണ്.