സമ്മർദ തന്ത്രവുമായി അമേരിക്ക

സമ്മർദ തന്ത്രവുമായി അമേരിക്ക

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിൽ രാജ്യത്തെ കാർഷികോത്പന്ന വിപണി തുറന്നുകിട്ടാൻ കടുത്ത സമ്മർദവുമായി അമേരിക്ക.

അമേരിക്കയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന കാർഷികോ ത്പന്നങ്ങളുടെ തീരുവ അഞ്ചുശതമാ നമായി കുറയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. നിലവിലിൽ 40 ശതമാനത്തിന് അടുത്താണ്.

വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇരുമാജ്യങ്ങളും തമ്മിൽ സമവായത്തിന് പ്രധാന തടസ്സമായി നിൽക്കുന്നതും ഈ ആവശ്യമാണെന്ന് സൂചനയുണ്ട്.

വ്യാപാരക്കരാർ ഇരുരാജ്യങ്ങൾക്കും താങ്ങാവണം വിധത്തിലാകണമെന്നാ ണ് അമേരിക്കൻ നിലപാട്. അതേസമയം, കാർഷിക-അനുബന്ധ ഉത്പന്ന ങ്ങളുടെ കാര്യത്തിൽ അമേരിക്കയുടെ ഈ ആവശ്യം ഇന്ത്യക്ക് അതേപടി അം ഗീകരിക്കാനാകില്ല.

അങ്ങനെവന്നാൽ ഇന്ത്യയുടെ കാർഷിക മേഖലയിൽ കനത്ത ആഘാതമാകും ഉണ്ടാകുക നാമമാത്ര കൃഷിയുമായി മുന്നോട്ടുപോകുന്ന രാജ്യത്തെ വലിയൊരു ഭാഗം കർഷകരുടെ നിലനിൽപ്പിനുതന്നെ ഇത് ഭീഷണിയാ
കും.

കാർഷിക-അനുബന്ധ മേഖലയെ ആശ്രയിച്ചാണ് രാജ്യത്തെ 40 ശതമാനം വരുന്ന ജനങ്ങളും കഴിയുന്നത്. ഇത്രയും ആളുകളുടെ ജീവിതമാർഗത്തെ നേരിട്ട് ബാധിക്കുന്നരീതിയിൽ കരാവുണ്ടാക്കാൻ സർക്കാരിന് ബുദ്ധിമുട്ടാകും.

അമേരിക്കയിൽ വാണിജ്യാടിസ്ഥാ നത്തിൽ യന്ത്രവത്കൃതമായാണ് കാർ ഷിക-മൃഗപരിപാലന മേഖല പ്രവർത്തിക്കുന്നത്. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കു ന്നു.

അതുകൊണ്ടുതന്നെ തീരുവ കുറഞ്ഞാൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെക്കാൾ കുറഞ്ഞ വിലയിൽ അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്തും. തദ്ദേശീയരായ കർഷകർക്കും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ക്കും ഇതിനോട് മത്സരിച്ചുനിൽക്കാനാ
കില്ല.

കാലിത്തീറ്റയുൾപ്പെടെ, മൃഗങ്ങൾ ക്കുള്ള ഭക്ഷ്യവസ്തുക്കളിൽ ജനതികമാറ്റം വരുത്തിയ ഉത്പന്നങ്ങൾ കൊണ്ടുവരുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്.

അതുപോലെതന്നെ അമേരിക്കയി ലേക്കുള്ള കയറ്റുമതിയും ഇന്ത്യക്ക് പ്ര ധാനമാണ്. ഇന്ത്യയുടെ കയറ്റുമതിയുടെ 20 ശതമാനം വരെ അമേരിക്കയിലേക്കാണ്. ഇതുരണ്ടുമാണ് സർക്കാരിന് വെല്ലുവിളിയാകുന്നത്.

അമേരിക്കൻ കാർ ഷികോത്പന്നങ്ങൾക്ക് ഇന്ത്യ ശരാശരി 40 ശതമാനത്തിനടുത്ത് തീരുവ ചു മുത്തുന്നുണ്ട്. ആൽക്കഹോൾ, പാൽ, പാലുത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവ സ്തുക്കൾ തുടങ്ങിയവയാണ് പ്രധാനമായും ഇതിലുംപ്പെടുന്നത്.

ഇതിൽത്തന്നെ ആൽക്കഹോളിക് പാനീയങ്ങൾക്ക് 124.6 ശതമാനംവരെയാണ് തീരുവ. പാലുത്പന്നങ്ങൾക്കിത് 39.8 ശതമാനം, സംസ്സരിച്ച ഭക്ഷ്യവസ്തുക്കൾക്ക് 29.7 ശതമാനവുമാണ് തീരുവ. വിട്ടുവീഴ്ചക ളില്ലാതെ കരാർ നടപ്പാക്കാനാകില്ലെന്നതാണ് അവസ്ഥ.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ അഹമ്മദാബാദ്: കാമുകിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സിആർപിഎഫ് കോൺസ്റ്റബിൾ കൊലപ്പെടുത്തി....

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

Related Articles

Popular Categories

spot_imgspot_img