തൃശ്ശൂർ: കേരളത്തിലെ റയിൽവെ വികസനത്തിൽ വലിയ പ്രതീക്ഷകൾ നൽകി പുതിയ റയിൽപാത ആശയം സജീവമാകുന്നു. The new railway has given great hope in the development of railways in Kerala
പുതിയ പാതയുടെ ഏരിയൽ സർവെ പൂർത്തിയായതിന് പിന്നാലെ മണ്ണു പരിശോധനയും വിശദമായ സർവെയും ആരംഭിച്ചു.
തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം-ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-കോയമ്പത്തൂർ, മംഗലാപുരം മേഖലകളെ ബന്ധിപ്പിച്ചാകും സംസ്ഥാനത്തെ പുതിയ റയിൽപാത എന്നാണ് റിപ്പോർട്ട്.
തൃശ്ശൂർ ജില്ലയിൽ പൈങ്കുളത്തിനടുത്ത് തൊഴുപ്പാടത്താണ് മണ്ണുപരിശോധന നടക്കുന്നത്. വിശദസർവേക്കും മണ്ണുപരിശോധനയ്ക്കുംശേഷം പദ്ധതിറിപ്പോർട്ട് കമ്പനി റെയിൽവേ ബോർഡിന് സമർപ്പിക്കും.
പാത വന്നാൽ റെയിൽവേക്ക് സാമ്പത്തികനേട്ടമുണ്ടാകുമോയെന്നു പഠിച്ചശേഷമേ അന്തിമാനുമതിയിലേയ്ക്കെത്തൂ.എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ നിലവിലെ പാതയ്ക്ക് സമാന്തരപാത നിർമിക്കുക എന്നത് അപ്രായോഗികമാണെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുമുണ്ട്.
രണ്ടുഡിഗ്രിമുതൽ നാലു ഡിഗ്രിവരെയുള്ള വളവുകൾ ഈ പാതയിലുള്ളതാണ് കാരണം. അതേസമയം, ഷൊർണൂർ-മംഗലാപുരം പാതയിൽ സമാന്തരപാതയ്ക്ക് സാധ്യതയുമുണ്ട്.