സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്പനയ്ക്ക് സർക്കാർ നിക്കം. വീര്യം കുറഞ്ഞ മദ്യ ഉത്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്ന് ഉത്പാദകരുടെ ആവശ്യം പരിഗണിച്ച് ജിഎസ്ടി കമ്മീഷണർ പുതിയ നികുതിനിരക്ക് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നീക്കം. ഇത് സംബന്ധിച്ച ആദ്യ പ്രൊപ്പോസൽ ബക്കാർഡി ലിമിറ്റഡ് സമർപ്പിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80 ശതമാനം വരെ ആക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. ഏറെക്കാലമായി ഈ ആവശ്യം പറയുന്നുണ്ടെങ്കിലും അടുത്തകാലത്താണ് കമ്പനികൾ ഇത് സംബന്ധിച്ച് സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയത്. നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 251 ശതമാനവും 400ൽ താഴെയുള്ളതിനാൽ 241 ശതമാനവും ആണ് നികുതി ഈടാക്കുന്നത്.
ബിയറിൽ ഉള്ളതിൽ കൂടുതലും സാധാരണ മതിൽ കുറവുമായിരിക്കും ഇത്തരം മദ്യത്തിൽ ആൽക്കഹോൾ. ഇരുപതിനും 40 നും ഇടയിൽ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് ഈ വിഭാഗത്തിൽ വിൽക്കുക. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വീര്യം കുറഞ്ഞ മദ്യം കൂടി വേണമെന്ന് വിലയിരുത്തലിൽ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി ഒരു വർഷം മുമ്പ് ഉത്തരവിറക്കിയിരുന്നു