വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: വാളയാർ കേസിൽ അമ്മയുടെയും പ്രതികളുടെയും ഫോൺ പരിശോധിച്ച ഇലക്ട്രോണിക് രേഖകൾ നൽകണമെന്ന ആവശ്യം എറണാകുളം സിബിഐ കോടതി തള്ളി.

ഇതേ ഹർജിയിൽ ആവശ്യപ്പെട്ടിരുന്ന കോൾ ഡീറ്റെയിൽ റെക്കോർഡ് (CDR) നൽകാൻ കോടതി അനുവദിച്ചിട്ടുണ്ട്. ഇലക്ട്രോണിക് രേഖകൾ കൂടി ലഭ്യമാക്കാൻ അപ്പീൽ പോകുമെന്ന് അമ്മ അറിയിച്ചു.

കുട്ടികളും അച്ഛനും അമ്മയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ ഉണ്ടെന്നും അതു നൽകിയാൽ കുട്ടികളുടെ ഐഡന്റിറ്റി വെളിവാക്കപ്പെടും എന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഫോൺ രേഖകൾ നൽകേണ്ടതില്ല എന്ന് സിബിഐ സ്പെഷ്യൽ ജഡ്ജി പറഞ്ഞത്.

ശബരിനാഥൻ വിധിച്ചിരിക്കുന്നത്. ഇതുവരെ അന്വേഷിച്ച ഏജൻസികളുടെ കയ്യിലിരിക്കുന്ന ഫോട്ടോകൾ എല്ലാം അച്ഛനും അമ്മയും നൽകിയതോ അല്ലെങ്കിൽ അവരുടെ ഫോണിൽ നിന്നുള്ളവയോ ആണ്.

ഒരു ചെറിയ കീപാഡ് ഫോൺ ആണ്

കഴിഞ്ഞ ഏഴ് വർഷമായി വെളിവാക്കപ്പെടാത്ത ഐഡന്റിറ്റി ഈ രേഖകൾ കിട്ടിയാൽ വെളിവാക്കപ്പെടും എന്ന വാദം പരിഹാസ്യമാണ്. അമ്മ കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ചു എന്ന് പറയപ്പെടുന്ന ഫോൺ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു ചെറിയ കീപാഡ് ഫോൺ ആണ്.

ഇത്തരം ഫോണുകളിൽ വീഡിയോ ഡൗൺലോഡ് ചെയ്യാനോ, കാണാനോ, വാട്സ് ആപ് സൗകര്യങ്ങളോ ഇല്ല എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്.

അതിനാൽ തന്നെ ഫോണിൽ വീഡിയോ കാണിച്ചു എന്ന കഥ പ്രചരിപ്പിച്ചത് അമ്മ മോശക്കാരിയാണ് എന്ന് വരുത്തി തീർത്ത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് എന്നാണ് പല നിയമവിദഗ്ദ്ധരും അഭിപ്രായപ്പെട്ടത്.

ഫോണുകളിൽ നടത്തിയ പരിശോധനാഫലങ്ങൾ വിശദമായി പരിശോധിച്ചാൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള കൃത്രിമങ്ങൾ സിബിഐയോ, തൽപര കക്ഷികളോ നടത്തിയിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ.

“കോടതി രേഖകൾ ലഭിലാനുള്ള അവകാശം സാധ്യതയുള്ള അനീതികൾക്കെതിരായ ഒരു സംരക്ഷണമായി വർത്തിക്കുന്നു. ഇത് ഇരകൾക്ക് നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ പ്രാപ്തരാക്കുകയും പ്രക്രിയയിലുടനീളം അവരുടെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഈ സുതാര്യത നിയമവ്യവസ്ഥയിൽ വിശ്വാസം വളർത്താൻ സഹായിക്കും ” എന്ന് അമ്മക്ക് വേണ്ടി ഹാജരായ അഡ്വ.രാജേഷ് മേനോൻ വാദിച്ചു.

READ MORE: കോടികളുടെ സ്വത്ത് മുഴുവൻ അടിച്ചെടുത്തു; സണ്‍ ഡയറക്ട്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സ്‌പൈസ്‌ജെറ്റ് ഇതൊക്കെ തുടങ്ങിയത് എങ്ങനെയാണെന്ന് അറിയാമോ? കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

അമ്മയ്ക്കെതിരെ സിബിഐ ചാർജ് ഷീറ്റിൽ കാണുന്ന പല ആരോപണങ്ങളും ഫോൺ രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നും കൊലക്കേസ് ആയി അന്വേഷണം.

സത്യാവസ്ഥ അറിയാൻ ഈ രേഖകൾ നിർണായകമാണ്

നടത്തണമെന്നുമുള്ള അമ്മയുടെ ഹർജി ഹൈക്കോടതി വീണ്ടും കേൾക്കാനിരിക്കെ സത്യാവസ്ഥ അറിയാൻ ഈ രേഖകൾ നിർണായകമാണ്.

വിധി പകർപ്പ് ലഭിച്ചതിനു ശേഷം സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും.

2017 ജനുവരി 13നാണ് 13 വയസുകാരിയെയും മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വഭാവിക മരണമെന്ന് മാത്രമായിരുന്നു ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിൻറെ നിഗമനം.

സംഭവം വിവാദമായതോടെ നാർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് ഈ കേസ് കൈമാറി. കുട്ടികൾ പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെൻഡ് ചെയ്യുകയായിരുന്നു.

സഹോദരിക്ക് വേണ്ടി പാഴ്‌സൽ വാങ്ങി, കഴിച്ചു തുടങ്ങിയപ്പോൾ കിട്ടിയത് ഒച്ചിനെ; സൂഫി മന്തിയിൽ പരിശോധന

കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽത്തന്നെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കായതും വലിയ ചർച്ചയായിരുന്നു. പിന്നീട് അദ്ദേഹം കേസ് വേറെ അഭിഭാഷകർക്ക് കൈമാറുകയായിരുന്നു.

2021 ഡിസംബറിലാണ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് അന്വേഷണം ശരിവച്ച് പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്നായിരുന്നു സിബിഐ കുറ്റപത്രം.

13ഉം ഒൻപതും വയസ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയിൽ സമർപ്പിച്ചത്.

പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക-ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

ENGLISH SUMMARY:

The Ernakulam CBI court has rejected the request to provide electronic records from the phones of the mother and the accused in the Walayar case.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Related Articles

Popular Categories

spot_imgspot_img