web analytics

ഇനി ​ഗവർണർ സർക്കാർ പോര് മുറുകും

ഇനി ​ഗവർണർ സർക്കാർ പോര് മുറുകും

തിരുവനന്തപുരം: കേരള സർക്കാരും ഗവർണർ രാജേന്ദ്ര ആർലേക്കറും തമ്മിലുള്ള പോര് വരും ദിവസങ്ങളിൽ കനക്കും എന്ന് ഉറപ്പ്.

ചാൻസലർ കൂടിയായ ഗവർണറോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കേരള സർവകലാശാലാ റജിസ്ട്രാറെ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്തത് ഇന്നലെയായിരുന്നു.

സെനറ്റ് ഹാളിലെ ഗവർണറുടെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് നടപടി.

സർവകലാശാല തലപ്പത്തെ രാഷ്ട്രീയം കൂടി വ്യക്തമാക്കുന്നതാണ് റജിസ്ട്രാർ ഡോ. കെ.എസ്.അനിൽ കുമാറിന്റെ സസ്‌പെൻഷൻ.

ഗവർണറോട് അനാദരവു കാട്ടിയെന്നും ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.

ഈ ചടങ്ങിനിടെയുണ്ടായ സംഭവങ്ങളിൽ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഗവർണർക്കു വിസി റിപ്പോർട്ട് നൽകിയിരുന്നു.

സീനിയർ ജോയിന്റ് റജിസ്ട്രാർ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നൽകി. രാജ്ഭവന്റെ അതൃപ്തി തന്നെയാണ് വിസിയിലൂടെ വ്യക്തമായത്.

വിസിയുടെ സവിശേഷ അധികാരം ഉപയോഗിച്ചാണ് സിൻഡിക്കറ്റിനെ മറികടന്ന് നിലവിൽ വിസിയുടെ നടപടി ഉണ്ടായിരിക്കുന്നത്. ഇതിൽ സിപിഎം അടക്കം കടുത്ത വിമർശനവുമായി രംഗത്ത് എത്തി കഴിഞ്ഞു.

തെരുവിൽ ഇറങ്ങി സമരം ചെയ്യുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ജൂൺ 25ന് സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

തുടർന്ന് പരിപാടിക്ക് നൽകി അനുമതി റജിസ്ട്രാർ റദ്ദാക്കി. അപ്പോഴേക്കും ഗവർണർ സർവകലാശാലയിൽ എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വൈസ് ചാൻസലർ. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിച്ചത്.

വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകാനാണ് തീരുമാനം.

കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ വേദിയിൽ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും ആണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

ഭാരതാംബ വിവാദത്തിന് പിന്നാലെ സർവകലാശാല സെനറ്റ് ഹാളിൽ നടന്ന സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഗവർണർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വലിയ വിവാദമായിരുന്നു.

സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിൽ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു.

ജൂൺ 25ന് സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഇടം പിടിച്ചതിനെ തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പരിപാടി റദ്ദാക്കിയതായി അറിയിച്ച് രജിസ്ട്രാർ സംഘാടകർക്ക് ഇ–മെയിൽ അയച്ചു.

എന്നാൽ അപ്പോഴേക്കും ഗവർണർ സർവകലാശാലയിൽ എത്തുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. സർവകലാശാല ചട്ടങ്ങൾക്കു വിരുദ്ധമായി മതചിഹ്നങ്ങൾ പരിപാടിയിൽ ഉപയോഗിച്ചുവെന്നാണ് രജിസ്ട്രാർ ചൂണ്ടിക്കാട്ടിയിരുന്നത്.

തുടർന്ന് ഇക്കാര്യത്തിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ആദ്യം നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്.

‘ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രം’; ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്

തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറിന് കത്ത് അയച്ച് സംസ്ഥാന മന്ത്രിസഭ. ഔദ്യോഗികമായ പൊതുപരിപാടിയിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ.

മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചയെ ഉദ്ധരിച്ചാണ് സർക്കാരിന്റെ വിശദീകരണം. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകൾ ദേശീയപതാക രൂപകല്പന ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല എന്നും കത്തിൽ പറയുന്നു.

രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകണമെന്നും സർക്കാർ വ്യക്തമാക്കി.

ജൂൺ 25ന് ചേർന്ന മന്ത്രിസഭ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഗവർണർക്ക് സന്ദേശം കൈമാറുന്നതെന്ന് കത്തിൽ പറയുന്നു.

ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവൻകുട്ടിയുടെ നടപടിക്കെതിരെയും ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ENGLISH SUMMARY:

The clash between the Kerala government and Governor Arif Mohammed Khan is expected to intensify in the coming days. The tension escalated after University of Kerala Vice Chancellor Dr. Mohan Kunnummal suspended the university registrar, citing alleged disrespect shown to the Governor, who also serves as the Chancellor.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി ഇടുക്കി...

സംസ്ഥാനത്ത് ബാർ ലൈസൻസുകൾ നൽകുന്നതിൽ റെക്കോർഡ് വർധന; ഒൻപതര വർഷത്തെ ഭരണത്തിനിടയിൽ ബാറുകളുടെ എണ്ണം 29-ൽ നിന്ന് 884 ആയി

സംസ്ഥാനത്ത് ബാർ ലൈസൻസുകൾ നൽകുന്നതിൽ റെക്കോർഡ് വർധന കേരളത്തിലെ മദ്യനയത്തിൽ കഴിഞ്ഞ...

ഡോക്ടർമാരുടെ സമരം: സർക്കാർ നടപടി കടുപ്പിക്കുന്നു; ശമ്പളം തടയാൻ ഡയസ്നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന ശമ്പളക്കുടിശ്ശിക സമരത്തിന് കടുത്ത...

മിത്രയെ വീണ്ടും ചേർത്തുപിടിച്ച് വീണാ ജോർജ്; പ്രളയകാലത്തെ ആ ചിത്രം വീണ്ടും ഓർമ്മകളിൽ

കൊച്ചി: 2018ലെ മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ കൈകളിലെത്തിയ പിഞ്ചുകുഞ്ഞായ മിത്രയെ വീണ്ടും കണ്ടുമുട്ടി...

വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം ഫോൺ സുരക്ഷാ ടിപ്‌സുകൾ

വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം...

കണ്ണൂരിൽ എഴുത്തുകാരന് നേരെ ‘റീത്ത്’ രാഷ്ട്രീയം: എം.എൻ. വിജയന്റെ മകന്റെ വീടിന് മുന്നിൽ ഭീഷണി മുഴക്കി അജ്ഞാതർ

കണ്ണൂർ: കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ ഭൂമികയെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരനും സാമൂഹിക...

Related Articles

Popular Categories

spot_imgspot_img