കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീൻ കുട്ടിയെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. 13 വയസ്സുള്ള റാമി ഹമദാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഷിഫാത്ത് അഭയാർത്ഥി ക്യാമ്പ് ചെക്ക് പോയിന്റ് സമീപം ഇന്നലെ രാത്രിയാണ് കുട്ടി കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് എത്തിയ ഇസ്രായേൽ സൈനികൻ എന്ന് തോന്നിക്കുന്നയാൾ തൊട്ടടുത്ത് നിന്ന് കുട്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം പിടഞ്ഞുവീണ കുട്ടിയെ സൈനു തന്നെ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുന്നതായും കാണാം.
ബാലനെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈനികനെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ വാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗ്വിർ അഭിനന്ദിച്ചു. ഇസ്രായേൽ സൈനികരുടെ ജീവൻ തന്നെ അപകടത്തിൽ ആക്കിയ ഭീകരനാണ് കുട്ടി എന്നും അവനു നേരെ വെടിയുതിർത്ത സൈനികനെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും ഇറ്റാമിർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
תיעוד האירוע בשועפאט@inbartvizer pic.twitter.com/lbGOz889PF
— החדשות – N12 (@N12News) March 12, 2024