ആ ഫോൺ കോൾ, അതാണ് മനോജിനെ മാനസീകമായി തളർത്തിയത്; പത്തനംതിട്ട എസ്പിയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല; ആത്മഹത്യക്ക് തൊട്ടുമുമ്പ് കടമ്പനാട് വില്ലേജ് ഓഫിസറെ വിളിച്ചതാര്? ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്ന് സഹോദരൻ

കടമ്പനാട് വില്ലേജ് ഓഫിസർ കെ.മനോജ് ജീവനൊടുക്കിയത് ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദം കാരണമെന്ന് ആർഡിഒയുടെ റിപ്പോർട്ട് വന്നതിനു പിന്നാലെ പ്രതികരണവുമായി ബന്ധുക്കൾ.
ആരുടെ ഫോൺ ആണ് മനോജിന്റെ ആത്മഹത്യക്ക് മുൻപ് വന്നതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഫോൺ പോലീസ് കസ്റ്റഡിയിലായതിനാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ആത്മഹത്യയുടെ കാരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം പത്തനംതിട്ട എസ്പിയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ജോലി സ്ഥലത്തെ സമ്മർദം കാരണമാണ് മനോജ്‌ ആത്മഹത്യ ചെയ്തത്. മരണത്തിന് ദിവസങ്ങൾ മുൻപ് തന്നെ അസ്വസ്ഥനായിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തത് -മനോജിന്റെ സഹോദരൻ കെ.മധു ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. “ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്നാണ് മനോജിന്റെ ആത്മഹത്യകുറിപ്പിൽ ഉള്ളത്. ഒപ്പം ഓഫീസിൽ നൽകാനുള്ള പണവും വെച്ചിരുന്നു. ഇതിന് മുൻപ് ആറന്മുള വില്ലേജിലാണ് ജോലി ചെയ്തത്. മൂന്ന് മാസം മുൻപാണ് കടമ്പനാട് വില്ലേജ് ഓഫീസർ ആയി എത്തിയത്. രാവിലെ 8 മണിയോടെ ഒരു ഫോൺ കോൾ വന്നിരുന്നു. അതിന് ശേഷമാണ് തൂങ്ങിമരിച്ചത്-” മധു പറയുന്നു.

മണ്ണെടുപ്പും മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടമ്പനാട് വില്ലേജ് ഓഫീസർമാർക്ക് വൻ സമ്മർദം നേരിടേണ്ടി വരുന്നുവെന്ന് മുൻപ് തന്നെ ആരോപണം വന്നിട്ടുണ്ട്. പല വില്ലേജ് ഓഫീസർമാരും സ്ഥലംമാറ്റം വാങ്ങിച്ച് പോകുകയാണ് പതിവ്. ഈ പ്രശ്നം തന്നെയാണ് മനോജിന്റെ മരണത്തിനും കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി

വാളയാർ അമ്മയുടെ ആവശ്യം കോടതി തള്ളി കൊച്ചി: വാളയാർ കേസിൽ അമ്മയുടെയും പ്രതികളുടെയും...

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം കണ്ണൂര്‍: കണ്ണൂർ കായലോട്ടെയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ...

UK:10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്

10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ് യു.കെ.യിൽ 10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ...

വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം

ബംഗളുരു: വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം മൂലം വിമാനം രണ്ട് മണിക്കൂറിലധികം...

ഒമ്പത് മാസത്തിനിടെ 319 പരാതികൾ

ഒമ്പത് മാസത്തിനിടെ 319 പരാതികൾ തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു...

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍...

Related Articles

Popular Categories

spot_imgspot_img