കുടുംബം ബെംഗളൂരുവിൽ; താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം
കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. കാരാടി-വരട്ട്യാക്കിൽ സംസ്ഥാന പാതയ്ക്കരികിലുള്ള കുറ്റിപ്പടി പ്രഭാകരൻ നമ്പ്യാരുടെ വീട്ടിലാണ് മോഷണം നടന്നത്.
മൂന്ന് പവൻ സ്വർണവും പണവും നഷ്ടമായി
വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവനോളം സ്വർണവും 5,000 രൂപയും നഷ്ടപ്പെട്ടതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്.
കൊല്ലം-എറണാകുളം റൂട്ടിൽ ഇനി ‘തിരക്കില്ലാ’ യാത്ര; മെമു ട്രെയിനുകളിൽ വമ്പൻ മാറ്റം വരുന്നു
കുടുംബം ബെംഗളൂരുവിലായിരുന്ന സമയം
പ്രഭാകരൻ നമ്പ്യാരും ഭാര്യയും കഴിഞ്ഞ നാലിന് ബെംഗളൂരുവിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു.
നാളെ ഇവർ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം. കൂടുതൽ നഷ്ട വിവരങ്ങൾ കുടുംബം എത്തിയശേഷം മാത്രമേ വ്യക്തമാകൂ.
ജോലിക്കാരി എത്തുമ്പോൾ വാതിൽ കുത്തിത്തുറന്ന നിലയിൽ
വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നുകിടക്കുന്നതായി കണ്ടത്. വീടിനകത്തെ സാധനങ്ങൾ എല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
പൊലീസ് പരിശോധന നടത്തി
സംഭവത്തിൽ താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
A burglary was reported at an unoccupied house in Karadi, Thamarassery, Kozhikode, after the family had travelled to Bengaluru. Around three sovereigns of gold and ₹5,000 in cash were reportedly stolen. The theft came to light when a domestic worker arrived to clean the house and found the back door broken open. Police have launched an investigation.








