ജപ്പാൻ : പുതുവർഷ ആഘോഷങ്ങളിൽ മുഴുകിയ ജപ്പാനെ പിടിച്ച് കുലുക്കി ഭൂകബവും സുനാമി ഭീഷണിയും. വടക്കൻ – മധ്യ ജപ്പാനെ പ്രകമ്പനം കൊളിച്ച് കൊണ്ട് റെക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ വൻ ഭൂകബം ഉണ്ടായി. ജപ്പാന്റെ തീരമേഖലയിൽ വൻ നാശനഷ്ട്ടമുണ്ടായി. ഭൂകംബത്തിന് പിന്നാലെ 80 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു. സുനാമിയുണ്ടാകുമെന്ന് ജപ്പാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് പരിഭ്രാന്തരായ പൗരൻമാരെ ടെലിവിഷനിലൂടെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിൻദേ അഭിസംബോധന ചെയ്തു. സർക്കാർ അധികൃതരുടെ ഒഴിപ്പിക്കൽ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ആവിശ്യപ്പെട്ടു. തിരമേഖലയിലൂടെ ഉള്ള ഗതാഗതം സർക്കാർ നിറുത്തി വച്ചു. ബുള്ളറ്റ് ട്രെയിനുകളും റദാക്കി. തകർന്ന റോഡുകൾക്ക് സമീപം ആളുകൾ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇത് വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 2011ൽ ഉണ്ടായ ഭൂകംബത്തിൽ ഫുകുഷിമ ആണവ നിലയം പൊട്ടിത്തെറിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ തീരമേഖലയിലെ ആണവനിലയങ്ങളുടെ തൽസ്ഥിതി സർക്കാർ പരിശോധിച്ചു. ജപ്പാന് സമീപം റഷ്യയുടെ നിയന്ത്രണത്തിലുള്ള സാഖലിൻ ദ്വീപിനും സുനാമി ഭീഷണിയുണ്ട്. ഈ ദ്വീപിലെ താമസക്കാരെ റഷ്യ ഒഴിപ്പിക്കുന്നതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു.
വർഷത്തിൽ നിരവധി തവണ ഭൂകബം ഉണ്ടാകുന്ന രാജ്യമാണ് റഷ്യ. പക്ഷെ സുനാമി ഭീഷണി അപൂർവ്വമാണ്. ഓരോ പ്രാവശ്യവും ഭൂകബം തകർക്കുന്ന മേഖലകൾ അതിവേഗത്തിൽ പുനർനിർമിക്കുന്ന ജപ്പാന്റെ കഠിനാധ്വാനവും ലോക പ്രസിദ്ധമാണ്. ഭൂകംബം പ്രതിരോധിക്കാൻ കഴിയുന്ന വീടുകൾ ഉള്ളതും, ജനങ്ങൾക്ക് രക്ഷാപ്രവർത്തനത്തിലുള്ള പരിചയവും ആളയപായം കുറയ്ക്കുന്നു.