അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ ഞാന്‍ ആരാണെന്ന് പറയും
ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ‘ഉന്നതകുലജാതര്‍’ വരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്നാൽ പ്രസ്താവന വിവാദമായതോടെ പിൻവലിക്കുന്നതായി സുരേഷ്‌ഗോപി അറിയിച്ചു. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു.(Suresh Gopi withdraw his controversy statement)
താന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ‘അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ ഞാന്‍ ആരാണെന്ന് പറയും. രാഷ്ട്രപതിയെ അവഹേളിച്ചവരെ ഇവര്‍ക്ക് വേണ്ട. വേര്‍തിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളു. പ്രസ്താവന പിന്‍വലിക്കുന്നു’, സുരേഷ് ഗോപി പറഞ്ഞു.
ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നമതി ഉണ്ടാകും എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും ആണ് സുരേഷ് ഗോപി പറഞ്ഞത്.