web analytics

തെങ്ങ് ചതിക്കില്ലെന്ന് പറയുന്നത് വെറുതെയാണ്; മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും വീണത് മൂലമെന്ന് പഠനറിപ്പോർട്ട്

ന്യൂഡൽഹി: മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും മൂലമെന്ന് പഠനറിപ്പോർട്ട്. രാജ്യത്തെ മുൻനിര ടെക്-ഫസ്റ്റ് ഇൻഷുറൻസ് ദാതാക്കളായ ആക്കോ (ACKO) യുടെ 2024 അപകട സൂചിക റിപ്പോർട്ട് പ്രകാരം ഈ വർഷം മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ കൂടുതൽ അപകടങ്ങൾ തേങ്ങ വീണതിനെ തുടർന്നാണെന്ന് പറയുന്നു.

മോശം റോഡുകളുടെ അവസ്ഥ, അലഞ്ഞുതിരിയുന്ന മൃഗങ്ങൾ, മരങ്ങളിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന അപകടങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകട ഇൻഷുറൻസ് ക്ലെയിമുകളുടെ സമഗ്രമായ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ.

2024-ൽ മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ 2.28 മടങ്ങ് അപകടങ്ങളാണ് തേങ്ങ വീണ് ഉണ്ടായത്. റോഡപകടങ്ങൾക്ക് മറ്റൊരു പ്രധാന കാരണം അലഞ്ഞുതിരിയുന്ന നാൽക്കാലികളാണ്. ഇത്തരത്തിലുള്ള കേസുകളിൽ 62 ശതമാനത്തിനും തെരുവ് നായ്ക്കളാണ് ഉത്തരവാദികൾ.

അതിനുശേഷം പശുക്കൾ ആണ് അപകടം ഉണ്ടാക്കുന്നത്. 29 ശതമാനം അപകടങ്ങൾ അലഞ്ഞുതിരിയുന്ന പശുക്കൾ മൂലമാണ്. തുടർന്ന് നാല് ശതമാനം എരുമകളും വരുന്നു.

മെട്രോ നഗരങ്ങളാണ് റോഡപകടങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകളെന്നും റിപ്പോർട്ടിൽ പറയുന്നു . 78 ശതമാനം ഇൻഷുറൻസ് ക്ലെയിമുകളും ഇത്തരത്തിലാണ് വരുന്നത്. അതുകൊണ്ടുതന്നെ നഗരപരിസരങ്ങൾ റോഡപകടങ്ങളുടെ ഉയർന്ന അപകടസാധ്യത നേരിടുന്നുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, അപകടങ്ങളുടെ പട്ടികയിൽ ഹൈദരാബാദ്, ഡൽഹി എൻസിആർ ആണ് മുമ്പിൽ. തൊട്ടുപിന്നിൽ 15.9 ശതമാനവും 14.2 ശതമാനവും വരുന്ന പൂനെയും ബെംഗളൂരുവുമാണ്.

ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലെ ബൊമ്മനഹള്ളി യിലാണ്. തൊട്ടുപിന്നാലെ നോയിഡ, പൂനെയിലെ മരുഞ്ചി, മുംബൈയിലെ മീരാ റോഡ് എന്നിവ ഈ നഗരങ്ങളിലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.

നഗരത്തിൽ ഉണ്ടാകുന്ന കുഴികളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 44.8 ശതമാനവും സംഭവിക്കുന്നത് ബെംഗളൂരുവിലാണ്. പട്ടികയിൽ ഒന്നാമത്. 13.3 ശതമാനവും 12.3 ശതമാനവുമായി ഡൽഹിയും മുംബൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നത്. മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്കായി നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ അടിയന്തിരാവസ്ഥയ്ക്ക് ഇത് വീണ്ടും അടിവരയിടുന്നു. പ്രകൃതിക്ഷോഭത്തിൽ വാഹനങ്ങൾക്കും വൻ നാശനഷ്‍ടം സംഭവിച്ചിട്ടുണ്ട്. ചെന്നൈയിൽ, ഇൻഷുറൻസ് ക്ലെയിമുകളുടെ 22 ശതമാനവും മൈചോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img