തെങ്ങ് ചതിക്കില്ലെന്ന് പറയുന്നത് വെറുതെയാണ്; മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും വീണത് മൂലമെന്ന് പഠനറിപ്പോർട്ട്

ന്യൂഡൽഹി: മദ്യപിച്ച് വാഹ​നമോടിച്ചുണ്ടാകുന്നതിനേക്കാൾ കൂടുതൽ അപകടങ്ങൾ തെങ്ങും തേങ്ങയും മൂലമെന്ന് പഠനറിപ്പോർട്ട്. രാജ്യത്തെ മുൻനിര ടെക്-ഫസ്റ്റ് ഇൻഷുറൻസ് ദാതാക്കളായ ആക്കോ (ACKO) യുടെ 2024 അപകട സൂചിക റിപ്പോർട്ട് പ്രകാരം ഈ വർഷം മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ കൂടുതൽ അപകടങ്ങൾ തേങ്ങ വീണതിനെ തുടർന്നാണെന്ന് പറയുന്നു.

മോശം റോഡുകളുടെ അവസ്ഥ, അലഞ്ഞുതിരിയുന്ന മൃഗങ്ങൾ, മരങ്ങളിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന അപകടങ്ങളും ഒട്ടും കുറവല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള അപകട ഇൻഷുറൻസ് ക്ലെയിമുകളുടെ സമഗ്രമായ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ.

2024-ൽ മദ്യപിച്ച് വാഹനമോടിച്ചതിനെക്കാൾ 2.28 മടങ്ങ് അപകടങ്ങളാണ് തേങ്ങ വീണ് ഉണ്ടായത്. റോഡപകടങ്ങൾക്ക് മറ്റൊരു പ്രധാന കാരണം അലഞ്ഞുതിരിയുന്ന നാൽക്കാലികളാണ്. ഇത്തരത്തിലുള്ള കേസുകളിൽ 62 ശതമാനത്തിനും തെരുവ് നായ്ക്കളാണ് ഉത്തരവാദികൾ.

അതിനുശേഷം പശുക്കൾ ആണ് അപകടം ഉണ്ടാക്കുന്നത്. 29 ശതമാനം അപകടങ്ങൾ അലഞ്ഞുതിരിയുന്ന പശുക്കൾ മൂലമാണ്. തുടർന്ന് നാല് ശതമാനം എരുമകളും വരുന്നു.

മെട്രോ നഗരങ്ങളാണ് റോഡപകടങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകളെന്നും റിപ്പോർട്ടിൽ പറയുന്നു . 78 ശതമാനം ഇൻഷുറൻസ് ക്ലെയിമുകളും ഇത്തരത്തിലാണ് വരുന്നത്. അതുകൊണ്ടുതന്നെ നഗരപരിസരങ്ങൾ റോഡപകടങ്ങളുടെ ഉയർന്ന അപകടസാധ്യത നേരിടുന്നുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, അപകടങ്ങളുടെ പട്ടികയിൽ ഹൈദരാബാദ്, ഡൽഹി എൻസിആർ ആണ് മുമ്പിൽ. തൊട്ടുപിന്നിൽ 15.9 ശതമാനവും 14.2 ശതമാനവും വരുന്ന പൂനെയും ബെംഗളൂരുവുമാണ്.

ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലെ ബൊമ്മനഹള്ളി യിലാണ്. തൊട്ടുപിന്നാലെ നോയിഡ, പൂനെയിലെ മരുഞ്ചി, മുംബൈയിലെ മീരാ റോഡ് എന്നിവ ഈ നഗരങ്ങളിലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.

നഗരത്തിൽ ഉണ്ടാകുന്ന കുഴികളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 44.8 ശതമാനവും സംഭവിക്കുന്നത് ബെംഗളൂരുവിലാണ്. പട്ടികയിൽ ഒന്നാമത്. 13.3 ശതമാനവും 12.3 ശതമാനവുമായി ഡൽഹിയും മുംബൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്നത്. മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്കായി നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ അടിയന്തിരാവസ്ഥയ്ക്ക് ഇത് വീണ്ടും അടിവരയിടുന്നു. പ്രകൃതിക്ഷോഭത്തിൽ വാഹനങ്ങൾക്കും വൻ നാശനഷ്‍ടം സംഭവിച്ചിട്ടുണ്ട്. ചെന്നൈയിൽ, ഇൻഷുറൻസ് ക്ലെയിമുകളുടെ 22 ശതമാനവും മൈചോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജൂലൈ 26 വരെ മഴ

ജൂലൈ 26 വരെ മഴ തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

Related Articles

Popular Categories

spot_imgspot_img