സിൽവർലൈൻ മഞ്ഞ കുറ്റികൾ ഇനി ധൈര്യമായി പിഴുതെറിയാം
സിൽവർലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായതായി സ്ഥിരീകരിച്ചു. ഇതോടെ പദ്ധതിയുടെ ഭാഗമായി നാട്ടിയ മഞ്ഞക്കുറ്റികൾ ഭൂ ഉടമകൾക്ക് നീക്കം ചെയ്യാം.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാതിരിക്കുകയും, സംസ്ഥാന സർക്കാർ ബദൽ പദ്ധതിയായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ ആശങ്കകൾ അവസാനിച്ചത്.
സിൽവർലൈൻ ഉപേക്ഷിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനം സർക്കാർ നടത്തിയിട്ടില്ലെങ്കിലും, സാമൂഹിക ആഘാത പഠനത്തിനായി നടത്തിയ അതിർത്തി നിർണയ നടപടികൾ ഉൾപ്പെടെ 2022ലെ വിജ്ഞാപനങ്ങൾ എല്ലാം കാലഹരണപ്പെട്ടതായാണ് വിശദീകരണം.
ഭൂമി ഏറ്റെടുക്കലിലേക്ക് ഔദ്യോഗികമായി കടന്നിട്ടില്ലെന്ന നിലപാടാണ് കെ-റെയിലിന്റേയും.
പുതിയ റാപ്പിഡ് റെയിൽ പദ്ധതിയിൽ സിൽവർലൈൻ അലൈൻമെന്റ് പരിഗണനയിലുണ്ടെങ്കിലും, ഉയരപ്പാതയായതിനാൽ കുറഞ്ഞ ഭൂമി മാത്രമേ ആവശ്യമായി വരുകയുള്ളൂ.
അതേസമയം, റെയിൽവെയും ഇതേ അലൈൻമെന്റിലൂടെ മൂന്നും നാലും പാതകൾ പരിഗണിക്കുന്നുണ്ട്.
English Summary
The land acquisition process for Kerala’s SilverLine project has been completely cancelled, allowing landowners to remove the survey markers. With no central approval and the state announcing a Regional Rapid Transit System as an alternative, all previous boundary and impact study notifications have lapsed.
silverline-land-acquisition-cancelled-kerala
SilverLine project, Kerala transport, land acquisition, K-Rail, Regional Rapid Transit System, Kerala government, railway corridor, Thiruvananthapuram news









