60 കോടി രൂപയുടെ തട്ടിപ്പ് കേസ്: മുൻ ജീവനക്കാരെ ചോദ്യം ചെയ്യും; ശില്പയ്ക്കും ഭർത്താവിനും ഇത് നിർണായകം
ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും സംബന്ധിച്ച 60 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണത്തിൽ പുരോഗതി.
ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിലെ നാല് ജീവനക്കാർക്ക് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (EOW) നോട്ടീസ് നൽകി. ഒരാളെ മുമ്പ് ചോദ്യം ചെയ്തിരുന്നു, ബാക്കിയുള്ളവരെ ഉടൻ വിളിപ്പിക്കുമെന്ന് EOW അറിയിച്ചു.
വ്യവസായി ദീപക് കോത്താരിയുടെ പരാതിയിൽ, കമ്പനി വികസിപ്പിക്കാനെന്ന വ്യാജേന 2015 മുതൽ 2023 വരെ 60 കോടി രൂപ നിക്ഷേപം സ്വീകരിച്ചുവെന്നും പിന്നീട് പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നുമാണ് ആരോപണം.
കമ്പനി ഡയറക്ടർമാരായ ശിൽപ്പ ഷെട്ടിയും രാജ് കുന്ദ്രയും ഇതിൽ പങ്കാളികളാണെന്നതാണ് പരാതിയുടെ അടിസ്ഥാനം. റാജ് കുന്ദ്ര പറഞ്ഞതുപോലെ ഓഫീസ് ഫർണിച്ചറിനായി 20 കോടി രൂപ ചെലവഴിച്ചോ എന്ന് ജീവനക്കാരോട് ചോദ്യം ചെയ്ത് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
ജീവനക്കാരുടെ ശമ്പളം കമ്പനിയുടെ വരുമാനത്തിൽ നിന്നോ മറ്റോ ഉറവിടങ്ങളിൽ നിന്നോ നൽകിയതാണോയെന്നും അന്വേഷണക്കാർ പരിശോധിക്കുന്നു.
ബോളിവുഡ് നടിമാരായ ബിപാഷ ബസു, നേഹ ധൂപിയ എന്നിവർക്ക് ഹോം ഷോപ്പിംഗ് ഷോയിലേക്കായി ഈ തുകയിൽ നിന്നാണ് ഫീസ് നൽകിയതെന്ന് കുന്ദ്രയുടെ മൊഴിയിലുണ്ട്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ശിൽപ്പ ഷെട്ടിയെ നാല് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ രാജ് കുന്ദ്രയുടെ മൊഴിയും സെപ്റ്റംബറിൽ രേഖപ്പെടുത്തിയിരുന്നു.
ജീവനക്കാരുടെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമായാൽ രാജ് കുന്ദ്രയെ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോം ഷോപ്പിംഗ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്നു ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും.
2015നും 2023നും ഇടയിൽ കമ്പനിയിൽ നിക്ഷേപിക്കാനായി തന്റെ കൈയിൽ നിന്നും 60 കോടി രൂപ കൈക്കലാക്കി.
പിന്നീട് ആ തുക സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി.
നോട്ട് നിരോധനത്തെ തുടർന്ന് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതുകൊണ്ടാണ് കടം തിരിച്ചടയ്ക്കാൻ സാധിക്കാത്തതെന്നാണ് രാജ് കുന്ദ്രയുടെ വാദം.
നടിമാരായ ബിപാഷ ബസു, നേഹ ധൂപിയ എന്നിവർക്ക് ഫീസായി ഈ 60 കോടിയിൽ നിന്ന് ഒരു ഭാഗം നൽകിയെന്നും കുന്ദ്ര മൊഴി നൽകിയിട്ടുണ്ട്.
ജീവനക്കാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം, ആവശ്യമെങ്കിൽ രാജ് കുന്ദ്രയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നും EOW ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary
Mumbai Police’s Economic Offences Wing (EOW) has issued notices to four employees of Best Deal TV Pvt. Ltd. in a ₹60 crore cheating case involving actress Shilpa Shetty and her husband, businessman Raj Kundra. The complaint alleges that the couple collected ₹60 crore from an investor between 2015 and 2023 under the pretext of business expansion but diverted the funds for personal use. Shilpa Shetty was recently questioned for over four hours, and Raj Kundra may be summoned again. Police are verifying financial transactions and whether the claimed office expenses and celebrity payments were genuine.









