ടൈൽ പാകികൊണ്ടിരുന്ന റോഡിലേക്ക് ബൈക്കൊടിക്കാൻ സമ്മതിച്ചില്ല; സ്ത്രീകളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത ഏഴുപേർ അറസ്റ്റിൽ
വിഴിഞ്ഞത്ത് ടൈലുപാകികൊണ്ടിരുന്ന റോഡിലേക്ക് ബൈക്കുകൾ ഓടിച്ചുപോകണമെന്ന ആവശ്യമുന്നയിച്ച യുവാക്കളെ തടഞ്ഞ സ്ത്രീകളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത് സംഭവത്തിൽ ഏഴുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.
കാഞ്ഞിരംകുളം സ്വദേശി ജിമ്മി ഒയാസിസ്(25), കരിങ്കൂളം സ്വദേശികളായ ജിനോ(24), അനീഷ്(24), ക്രിസ്തുദാസ്(24) ഔസേപ്പ്(21), മാർട്ടിൻ(23), ഇമ്മാനുവൽ(23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
അടിമലത്തുറ ഭാഗത്തുളള ശിലുവമല പളളിയിയിൽ പോകുന്നതിനായിരുന്നു യുവാക്കളെത്തിയിരുന്നത്. ഇവർ ബൈക്കുകളിലായി പോകാൻ ശ്രമിച്ചപ്പോൾ ശിലുവമല ഭാഗത്ത് റോഡിൽ ഇന്റർ ലോക്ക് ടൈൽ പാകുന്ന പണി നടക്കുകയാണ്.അതിനാൽ പോകാനാകില്ലെന്ന് പറഞ്ഞു.
ഇതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ അവിടെയുണ്ടായിരുന്ന അടിമലത്തുറ സ്വദേശികളായ സ്ത്രീകളെ അഭസ്യം പറയുകയും ആക്രമിച്ചുവെന്നുവാണ് പരാതി.
വെളളിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ത്രീകളിലൊരാൾ നൽകിയ പരാതിയിലാണ് പ്രതികളായവരെ അറസ്റ്റുചെയ്തത്.
17 കാരിയുമായി സൗഹ്യദത്തിലുളള 50 കാരനെ കെണിയൊരുക്കി വിളിച്ചുവരുത്തി; ശേഷം….തിരുവല്ലത്ത് നടന്ന സിനിമാക്കഥ വെല്ലുന്ന സംഭവം…!
തിരുവല്ലത്ത് പതിനേഴുകാരിയുമായി സൗഹ്യദത്തിലായ 50 കാരനായ ആൺസുഹ്യത്തിനെ ബന്ധുവും സുഹ്യത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചവശനാക്കി.
തുടർന്ന് കമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധയിടങ്ങളിൽ ഇടിച്ചും പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹിമിനെ(50) ആണ് പെൺകുട്ടിയുടെ ബന്ധുവും സുഹ്യത്തുക്കളും ചേർന്ന് മർദിച്ചത്. ഇയാളുടെ വലതു കൈയും വലതുകാലുമാണ് കമ്പുകളുപയോഗിച്ച് അടിച്ച് പൊട്ടിച്ചത്.
സംഭവത്തിനുശഷം ബന്ധുവായ യുവാവും സുഹ്യത്തുക്കളും പെൺകുട്ടിയുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. യുവാക്കൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിന് മുകളിലുളള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെൺകുട്ടിയുമായി റഹിമിന് പരിചയമുണ്ടായിരുന്നു. ഇയാൾ മൊബൈൽ ഫോണിൽ അയക്കുന്ന സന്ദേശങ്ങൾ ബന്ധുകണ്ടിരുന്നു.
തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തു. ഇതിനുശേഷം പെൺകുട്ടിയുമായി സൗഹ്യദത്തിലുളള റഹിമിന്റെ ഫോണിൽ സന്ദേശമയച്ച് ജഡ്ജിക്കുന്നിൽ വരാനായി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഉച്ചയോടെ പെൺസുഹ്യത്തിനെ കാണുന്നതിനായി റഹിം ജഡ്ജിക്കുന്നില്ലെത്തി. ഈ സമയത്ത് പെൺകുട്ടിയും അവിടെയുണ്ടായിരുന്നു. തുടർന്ന് ഗ്രൗണ്ടിന് സമീപമുണ്ടായിരുന്ന ബന്ധുവും മൂന്നുസുഹ്യത്തുക്കളുമെത്തി റഹീമുമായി സംസാരിച്ച് പെൺകുട്ടിയുമായുളള സൗഹ്യദത്തിൽ നിന്ന് പിൻമാറാൻ നിർബന്ധിച്ചു.
മറുപടിയില്ലാത്തതിനെ തുടർന്ന് യുവാക്കൾ റഹിമിനെ മർദിക്കുകയും കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിക്കുകയുമായിരുന്നു എന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ.പ്രദീപ് പറഞ്ഞു. റഹിമിനെ രാത്രിയോടെ സ്വകാര്യ ആശൂപത്രിയിലേക്ക് മാറ്റി.
റഹിമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.സംഭവത്തെക്കുറിച്ചുളള കൂടുതൽ കാര്യങ്ങൾക്കായി പെൺകുട്ടിയുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും എസ്.എച്ച്.ഒ. പറഞ്ഞു.