web analytics

ജയിൽ സുരക്ഷ വിലയിരുത്താൻ അടിയന്തര യോഗം

ജയിൽ സുരക്ഷ വിലയിരുത്താൻ അടിയന്തര യോഗം

തിരുവനന്തപുരം: കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ, കേരളത്തിലെ ജയിൽസുരക്ഷ സംവിധാനം ഗൗരവമായ ചോദ്യങ്ങൾ നേരിടുകയാണ്. സംഭവത്തെ തുടർന്നു, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സുരക്ഷാ സംവിധാനം പുനഃപരിശോധിച്ച് ശക്തമാക്കാൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു.

മുഖ്യമന്ത്രി ചേർക്കുന്ന ഉന്നതതല യോഗത്തിൽ ജയിൽ മേധാവികളും, ഡി.ഐ.ജിമാരും, സൂപ്രണ്ടുമാരും പങ്കെടുക്കും. ജയിലുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും സുരക്ഷാ സംവിധാനങ്ങൾക്കും അടിയന്തരമായി പുതുക്കലും പുതിയ തികഞ്ഞ സംവിധാനങ്ങളുമാണ് ലക്ഷ്യം.സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈൻ വഴി സുരക്ഷാ അവലോകന യോഗം വിളിച്ചു.

ജയിൽ മേധാവികൾ, ഡിഐജിമാർ, സൂപ്രണ്ടുമാർ, ക്രമസമാധാന ചുമതലയുള്ള സംസ്ഥാന ഡിജിപി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ജയിലുകളുടെ നിലവിലെ സുരക്ഷാസ്ഥിതി, ജീവനക്കാരുടെ കുറവ്, തടവുകാരുമായി ബന്ധപ്പെട്ട ഇന്റലിജൻസ് മുന്നറിയിപ്പുകൾ തുടങ്ങിയവ ചർച്ച ചെയ്യാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം കണ്ണൂർ സെൻട്രൽ ജയിലിലെ ഗൗരവമായ വീഴ്ചകളെ തുറന്നുകാട്ടിയിരിക്കുകയാണ്. തടവിലായ സമയത്തുതന്നെ ഇയാൾ മുഖമാറ്റം വരുത്തി. എന്നാൽ ജയിൽ അധികൃതർ ഇതിന്റെ ഗൗരവം മനസ്സിലാക്കിയില്ല. നിയമാനുസൃതമായി തടവുകാരൻ ആഴ്ചയിൽ ഒരിക്കൽ ഷേവ് ചെയ്യണമെന്നും, മാസത്തിൽ ഒരിക്കൽ തലമുടി വെട്ടണമെന്നും ചട്ടങ്ങളുണ്ടെങ്കിലും, ഗോവിന്ദച്ചാമിക്ക് താടി നീട്ടി വളർത്താൻ ആരാണ് അനുമതി നൽകിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ തടവുകാരെല്ലാം സെല്ലിനുള്ളിലുണ്ടെന്ന് റിപ്പോർട്ട് ചെയ്തതായി ഗാർഡ് ഓഫീസർ അറിയിച്ചു. എന്നാൽ ഗോവിന്ദച്ചാമി പോലീസിന് നൽകിയ മൊഴിയിൽ, ജയിൽചാട്ടം മാസങ്ങളായി ആസൂത്രണം ചെയ്തതാണെന്നും, ജയിലിനുള്ളിൽ നിന്ന് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും വെളിപ്പെടുത്തി.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഗോവിന്ദച്ചാമിക്ക് സഹായം നൽകിയവർ ആരൊക്കെയാണെന്നും, കൂടുതൽ പേർക്ക് ഇത്തരത്തിലൊരു പ്ലാനിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരുകയാണ്. ഈ സംഭവത്തോടെ, സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷാ ശൃംഖല പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനമുണ്ട്.

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടി രക്ഷപ്പെട്ട കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്ത് അയച്ചിരിക്കുന്നത്.

ഗോവിന്ദ ചാമിയെ ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഇന്നു പുലർച്ചെ ഒന്നേകാലോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തുമണിക്കൂറിന് ശേഷം തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്.

നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ ഗ്രിൽ അറുത്തുമാറ്റിയ ശേഷം ഏഴര മീറ്റർ ഉയരമുള്ള മതിലിൽ തുണികെട്ടിയായിരുന്നു ജയിൽചാട്ടം.

English Summary :

Following the escape of notorious criminal Govindachamy from Kannur Central Jail, serious concerns have been raised regarding the effectiveness of Kerala’s prison security system.

spot_imgspot_img
spot_imgspot_img

Latest news

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

Other news

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ...

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ സിഡ്‌നി∙ കുട്ടികളെ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Related Articles

Popular Categories

spot_imgspot_img