പോക്സോകേസ് പ്രതിയെ ക്വാർട്ടേഴ്സിൽ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചു; ആത്മഹത്യക്ക് ശ്രമിച്ച ആർ. ജയസനിലിനെതിരെ സർവീസിലിരിക്കെ വന്നത് ​ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച വർക്കല അയിരൂർ സ്‌റ്റേഷനിലെ മുൻ സ്‌റ്റേഷൻഹൗസ് ഓഫീസർ ആർ. ജയസനിൽ സർവീസിൽ നിന്ന് പിരിച്ചുവിടപെട്ട് ഒരു വർഷം ആകാറായിട്ടും പാളയത്തെ പൊലീസ് ക്വാർട്ടേഴ്സ് ഒഴിഞ്ഞിരുന്നില്ല. ഗുരുതര അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലും റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചതിന്റെ പേരിലുമായിരുന്നു ഇയാളെ സർവീസിൽ നിന്നും കഴിഞ്ഞ വർഷം പിരിച്ചുവിട്ടത്.Serious allegations came against Jayasan​​il while he was in service

ജോലിയിൽ നിന്നും പിരിഞ്ഞാൽ ആറുമാസം വരെ ക്വാർട്ടേഴ്‌സ് ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ എന്നിരിക്കെയാണ് ഇയാൾ ഒരു വർഷത്തോളം പൊലീസ് ക്വാർട്ടേഴ്സ് ഉപയോ​ഗിച്ചത് എന്നതും ​ഗൗരവമുള്ള സം​ഗതിയാണ്. സർവീസിൽ നിന്നും പിരിച്ചുവിട്ടിട്ടും സേനയിലും സർക്കാരിലും ഇയാൾക്കുള്ള സ്വാധീനമാണ് ക്വാർട്ടേഴ്സ് ഒഴിയാതിരിക്കാൻ കാരണമെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ച ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണവും നടന്നിരുന്നു. റിസോർട്ട് നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിനെ തുടർന്നായിരുന്നു ജയസനിൽ അവർക്കെതിരെ വ്യാജകേസ് കെട്ടിച്ചമച്ചത്. 2022 ഒക്ടോബറിലാണ് ഇയാൾ പോക്സോ കേസ് പ്രതിയായ യുവാവിനെ പീഡിപ്പിച്ചത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് ആണ് പരാതിക്കാരൻ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനായിരുന്നു. ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ കേസിൻ്റെ കാര്യം പറഞ്ഞ് നാട്ടിലേക്ക് വിളിച്ചു വരുത്തി.

സഹോദരനൊപ്പം കാണാനെത്തിയ പ്രതിയോട് തൻ്റെ ചില താത്പര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്നും ജയസനിൽ പറഞ്ഞു. തുടർന്ന് യുവാവിനെ സിഐ താൻ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. ഇതു കൂടാതെ കേസ് അവസാനിപ്പിക്കാൻ അൻപതിനായിരം രൂപ ജയസനിൽ പ്രതിയിൽ നിന്നും കൈപ്പറ്റുകയും ചെയ്തു.

എന്നാൽ പിന്നീട് വാക്ക് പാലിക്കാതിരുന്ന സിഐ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തതിന് പിന്നാലെ ഇയാൾ പോക്സോ കേസിൽ കുറ്റപത്രവും സമർപ്പിച്ചു. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സിഐക്കെതിരെ പീഡനത്തിന് പരാതി നൽകുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

Related Articles

Popular Categories

spot_imgspot_img