web analytics

മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ …അവർ ജീവിക്കുന്നത് അഗ്നിപർവതങ്ങളിലും ഭൗമാന്തരമേഖലകളിലും.. അളിയാ നീ ഏലിയനാണോ?

ഭൂമിയിൽ നമുക്കിടയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമുണ്ടെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞൻ. Scientist claims presence of extraterrestrial life among us on Earth

നൊബേൽ സമ്മാന പുരസ്കാര നോമിനിയും പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസുമായ ഗാരി നോളനാണ് ഈ വാദവുമായി രംഗത്തെത്തിയത്. അന്യഗ്രഹ ജീവികൾ മുൻപും ഭൂമിയിലെത്തിയിട്ടുണ്ട്.

മനുഷ്യരായി വേഷം മാറിയ ചില അന്യഗ്രഹജീവികൾ …അവർ ജീവിക്കുന്നത് അഗ്നിപർവതങ്ങളിലും ഭൗമാന്തരമേഖലകളിലും.
അടുത്തിടെ തയാറാക്കിയ ഒരു ഗവേഷണ പ്രബന്ധത്തിലെ പരാമർശമാണ് ഇത്. പേപ്പർ തയാറാക്കിയവർ നിസ്സാരക്കാരല്ല. ലോക വിദ്യാഭ്യാസ രംഗത്തെ കൊടിയടയാളമായ ഹാർവഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുൾപ്പെടെയാണ് ഇതിനു പിന്നിൽ.

ഇന്നും നമ്മുടെ ഗ്രഹത്തിൽ നിലനിൽക്കുന്നു. ഇക്കാര്യം 100 ശതമാനം ഉറപ്പാണെന്നും ഗാരി നോളൻ പറയുന്നു. യുഎസിലെ മാൻഹട്ടനിൽ നടന്ന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ അവകാശ വാദം.

മനുഷ്യരാശി ഈ ജീവിവർഗങ്ങളുമായി അവയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാതെ മുമ്പ് ഇടപെട്ടിട്ടുണ്ടാകാമെന്നും നോളൻ പറയുന്നു.

മനുഷ്യരുടെ വേഷം ധരിച്ച് നമുക്കിടയിൽ ഇടകലരുന്നതിനുപകരം, ഈ ജീവരൂപങ്ങൾ അവരുടെ ബുദ്ധിശക്തി ഉപയോഗിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. മനുഷ്യസമൂഹത്തിന് അന്യഗ്രഹജീവികൾ ഭീഷണിയാകുമെന്ന് താൻ ഭയപ്പെടുന്നില്ലെന്നും പ്രൊഫസർ ചൂണ്ടിക്കാട്ടി.

ഭൂമിയിൽ അവശേഷിക്കുന്ന ഏതെങ്കിലും അന്യഗ്രഹ സാങ്കേതിക വിദ്യയിൽ നിന്ന് മനുഷ്യർക്ക് എങ്ങനെ പ്രയോജനമുണ്ടാക്കാമെന്ന് കണ്ടെത്തുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, അന്യഗ്രഹ ആക്രമണങ്ങളെ സംബന്ധിച്ച സങ്കൽപത്തെ തള്ളിക്കളഞ്ഞു.

ഇമ്മ്യൂണോളജിയുമായി ബന്ധപ്പെട്ട തന്റെ അറിവ് ഉപയോഗിച്ച്, നിഗൂഢമായ ആകാശ പ്രതിഭാസങ്ങളുമായുള്ള സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന ആരോഗ്യപരമായ വെല്ലുവിളികളെ കുറിച്ച് സിഐഎയുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി.

ഇത്തരം അവസ്ഥയില്‍ രോഗികൾ കാണിക്കുന്ന ലക്ഷണങ്ങളും “ഹവാന സിൻഡ്രോം” എന്നറിയപ്പെടുന്ന രോഗവും തമ്മിലുള്ള ശ്രദ്ധേയമായ സമാനതകൾ അദ്ദേഹം എടുത്തുകാട്ടി.

2016 ൽ ക്യൂബയിൽ തിരിച്ചറിയുകയും വിദേശത്ത് നിലയുറപ്പിച്ച നിരവധി യുഎസ് ഉദ്യോഗസ്ഥരെയും സൈനികരെയും ബാധിക്കുകയും ചെയ്തു.

കൂടാതെ, യുഎഫ്ഒകൾ കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വസ്തുക്കളുടെ പരിശോധന ഉൾപ്പെടുന്ന സിഐഎ ഗവേഷണ പദ്ധതികളിൽ താൻ പങ്കാളിയാണെന്ന് നോളൻ അവകാശപ്പെടുന്നു.

റിവേഴ്‌സ് എഞ്ചിനീയറിംഗ് യുഎഫ്ഒ സാങ്കേതികവിദ്യ ലക്ഷ്യമിട്ടുള്ള രഹസ്യ പ്രോഗ്രാമുകളിൽ ജോലി ചെയ്തവരുമായോ ഇപ്പോൾ പ്രവർത്തിക്കുന്നവരുമായോ ബന്ധം പുലർത്തിയിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ക്രിപ്‌റ്റോടെറസ്ട്രിയൽ എന്ന ഗൂഢവാദക്കാരുടെ ഇഷ്ടപ്പെട്ട സങ്കൽപത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണം. അന്യഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നും നമുക്ക് കണ്ടെത്താൻ കഴിയാത്ത രീതിയിൽ ഇവ നമ്മളെ അനുകരിച്ച് നമ്മളുമായി ഇടകലർന്നു ജീവിക്കുകയാണെന്നുമാണ് ഈ സങ്കൽപം പറയുന്നത്.

അന്യഗ്രഹജീവികൾ ഭൂമിയിലെ സർക്കാരുകളിലും ശക്തമായ മറ്റു സ്ഥാപനങ്ങളിലുമൊക്കെ കടന്നുകൂടി ഭൂമിയുടെ ഗതി തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാറ്റി വിടുകയാണെന്നു വിചാരിക്കുന്നവരുമുണ്ട്. വിൽ സ്മിത്ത് അഭിനയി്ച്ച്, ലോകം മുഴുവൻ വിജയം നേടിയ മെൻ ഇൻ ബ്ലാക് സിനിമാപരമ്പരയൊക്കെ ഈ ഗണത്തിൽ പെടുന്നതാണ്.

ഇത്തരത്തിൽ ജീവികളുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇവരെ സന്ദർശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിൽ കാണപ്പെടുന്ന തിരിച്ചറിയാനൊക്കാത്ത പേടകങ്ങളെന്നും ശാസ്ത്രജ്ഞർ പറയുന്നു.

വളരെ വിചിത്രമായ പല സാധ്യതകളും ഈ പേപ്പർ മുന്നോട്ടുവയ്ക്കുന്നു. ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ആദികാലത്ത് സാങ്കേതികപരമായി ഉയർന്ന തലത്തിലുള്ള ജീവിതം നയിച്ചെന്നും എന്നാൽ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തത്തിൽപെട്ട് അവരുടെ സംസ്‌കാരം നശിച്ചെന്നും പ്രബന്ധം പറയുന്നു. എന്നാൽ ഈ ജീവികൾ പൂർണമായി നശിച്ചില്ല. ഇവർ അഗ്നിപർവതങ്ങളുടെ അടിയിലും സമുദ്രത്തിനു താഴെയുമൊക്കെ താമസസ്ഥലങ്ങൾ ഉറപ്പിച്ചു.

മറ്റൊരു തരത്തിലുള്ള ക്രിപ്‌റ്റോകൾ മനുഷ്യരുടെ രൂപം ഇല്ലാത്തവരാണ്. ഇവർ ഉരഗങ്ങളോ അല്ലെങ്കിൽ ആൾക്കുരങ്ങുകളോട് സാമ്യമുള്ളവരോ ആണ്. മെക്‌സിക്കോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ ബേസുകളാണ്. ഇവിടങ്ങളിൽ യുഎഫ്ഒകളുടെ സന്ദർശനം കൂടുതൽ കാണപ്പെടുന്നതിനു കാരണവും ഇതാകാമെന്ന് പ്രബന്ധം സംശയം പ്രകടിപ്പിക്കുന്നു.

‌ഭൂമി വിട്ട് ചന്ദ്രനിലേക്കും ഈ ഗവേഷകരുടെ ഭാവന എത്തുന്നുണ്ട്. ചന്ദ്രൻ ഒരു അന്യഗ്രഹജീവി ബേസാണെന്നും ഏലിയൻസ് ഇവിടെ ജീവിക്കുന്നുണ്ടാകാമെന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നു.എന്നാൽ സാധ്യതകൾ മാത്രമാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും ഇതു സത്യമാകണമെന്ന് നിർബന്ധമില്ലെന്നും ഗവേഷകർ മുൻകൂർ ജാമ്യവും എടുക്കുന്നുണ്ട്. ക്രിപ്‌റ്റോ ടെറസ്ട്രിയൽസ് ഉണ്ടാകാൻ 10 ശതമാനം സാധ്യതയാണ് തങ്ങൾ കൽപിക്കുന്നതെന്നും അവർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

പി.വി അൻവറിന്റെ അടുത്ത അങ്കം ബേപ്പൂരിലോ ..? സ്വാഗതം ചെയ്ത് ബോർഡുകൾ നിരന്നു

അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂർ മേഖലയിൽ കോഴിക്കോട്: പി.വി. അൻവർ...

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

Related Articles

Popular Categories

spot_imgspot_img