ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച് ലഹരിയിൽ വനിതാ സഹയാത്രികയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിക്കുകയും അശ്ലീല പ്രദർശനം നടത്തുകയും ചെയ്ത സിവിൽ ജഡ്ജിക്കെതിരെ സുപ്രീം കോടതിയുടെ അതിശക്തമായ ഇടപെടൽ.
ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മധ്യപ്രദേശ് സർക്കാരിന്റെ അപ്പീൽ പരിഗണിച്ചുകൊണ്ട് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ലഹരിമൂത്ത് യുവതിയുടെ മുന്നിൽ മൂത്രമൊഴിച്ചു; സഹയാത്രികർ ചങ്ങല വലിച്ചപ്പോൾ കുടുങ്ങിയത് സിവിൽ ജഡ്ജി
2011-ൽ സിവിൽ ജഡ്ജിയായി സർവീസിൽ പ്രവേശിച്ച വ്യക്തി 2018 ജൂണിലാണ് നാണക്കേടുണ്ടാക്കുന്ന ഈ പ്രവർത്തി ചെയ്തത്.
ട്രെയിൻ യാത്രയ്ക്കിടെ അമിതമായി മദ്യപിച്ച ഇയാൾ സഹയാത്രികരോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇതിനിടെ സഹയാത്രികയായ യുവതിയുടെ ബെർത്തിന് മുന്നിൽ ഇയാൾ മൂത്രമൊഴിക്കുകയായിരുന്നു.
ശല്യം സഹിക്കവയ്യാതെ യാത്രക്കാർ ട്രെയിനിന്റെ അപായ ചങ്ങല വലിച്ചതിനെത്തുടർന്നാണ് റെയിൽവേ പോലീസ് ഇയാളെ പിടികൂടിയത്.
1989-ലെ റെയിൽവേ ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
തെളിവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി നൽകിയ ‘ക്ലീൻ ചിറ്റ്’; ജഡ്ജിയുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതെന്ന് സുപ്രീം കോടതി!
സംഭവത്തിന് പിന്നാലെ നടന്ന വകുപ്പുതല അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് 2019-ൽ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. എന്നാൽ, മദ്യപിച്ചതിന് മതിയായ വൈദ്യശാസ്ത്ര തെളിവുകളില്ലെന്നും ക്രിമിനൽ കേസിൽ മജിസ്‌ട്രേറ്റ് കോടതി
കുറ്റവിമുക്തനാക്കിയെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ പിരിച്ചുവിടൽ റദ്ദാക്കി.
നിളാ ആരതി അർച്ചകരാകാൻ ഗംഗാ ആരതി പണ്ഡിറ്റുകൾ; മഹാമാഘമഹോത്സവത്തിന് ഒരുങ്ങി തിരുനാവായ
ഈ നടപടിക്കെതിരെയാണ് ഇപ്പോൾ സുപ്രീം കോടതി ആഞ്ഞടിച്ചത്. “ഇതൊരു ഞെട്ടിക്കുന്ന സംഭവമാണ്, ഇയാളെ പിരിച്ചുവിടുക തന്നെ വേണമായിരുന്നു” എന്ന് കോടതി നിരീക്ഷിച്ചു.
‘നിങ്ങളെ സർവീസിൽ വെച്ചേക്കാൻ കൊള്ളില്ല’; ആറാഴ്ചയ്ക്ക് ശേഷം വാദം കേൾക്കാൻ മാറ്റി സുപ്രീം കോടതി!
ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണിതെന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതിയുടെ മുൻ ഉത്തരവ് മരവിപ്പിച്ചു.
ആറ് ആഴ്ചകൾക്ക് ശേഷം കേസ് വീണ്ടും വാദം കേൾക്കുന്നതിനായി മാറ്റിവെച്ചു. ജുഡീഷ്യറിയിലുള്ള ഒരാൾ ഇത്തരത്തിൽ മോശമായി പെരുമാറിയത് അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് പരമോന്നത കോടതി.
English Summary:
The Supreme Court has stayed a Madhya Pradesh High Court judgment that reinstated a judicial officer dismissed for misbehaving and urinating near a woman’s berth on a train. Terming the 2018 incident “appalling,” the SC bench headed by Justice Vikram Nath observed that the officer deserved to be terminated, overriding the HC’s view on lack of medical evidence.









