web analytics

സത്യനെ അനുകരിച്ചാൽ ഒരുപവൻ സമ്മാനം

ഈ സുവർണാവസരം പാഴാക്കരുത്

സത്യനെ അനുകരിച്ചാൽ ഒരുപവൻ സമ്മാനം

തിരുവനന്തപുരം: മലയാള സിനിമയിലെ തന്നെ ഇതിഹാസ താരമാണ് സത്യൻ. മൺമറഞ്ഞിട്ട് കാലങ്ങളായിട്ടും സത്യനെ മലയാളികൾ ഇതുവരെ മറന്നിട്ടില്ല. ഇനി മറക്കുകയുമില്ല.

സ്റ്റേജ്ഷോകളിലൂടെയും മിമിക്രി വേദികളിലൂടേയും മറ്റും പുതുതലമുറയ്ക്കും സത്യൻ സുപരിചിതനാണ്. എന്നാൽ ഇപ്പോഴിതാ സത്യനെ അനുകരിക്കുന്നവർക്ക് മുമ്പിൽ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മകൻ സതീഷ് സത്യൻ.

മിമിക്രി കലാകാരന്മാർ സത്യനെ അനുകരിക്കുന്നത് ശരിയായ രീതിയലല്ലെന്നാണ് സത്യന്റെ മകൻ സതീഷ് സത്യൻ പറയുന്നത്. എന്നാൽ സത്യനെ കൃത്യമായി അവതരിപ്പിച്ചാൽ ഒരു പവൻ നൽകുമെന്നാണ് മകന്റെ വെല്ലുവിളി.

കഴിഞ്ഞ ദിവസം സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘സത്യൻ സ്മൃതി’യിൽ സംസാരിക്കുകയായിരുന്നു സതീഷ് സത്യൻ.

ചിലർ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്

സത്യനെ അനുകരിക്കുന്നവരിൽ ചിലർ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കലാണെന്നാണ് സതീഷ് സത്യൻ പറയുന്നത്. സത്യനെ കൃത്യമായിട്ടല്ല പലരും അനുകരിക്കുന്നത്.

കലയിൽ മായം ചേർത്താണ് അവതരിപ്പിക്കുന്നത്. സത്യൻ എന്ന നടനെ കൊഞ്ഞനം കുത്തുന്ന രീതിയിലാണ് ചിലർ അവതരിപ്പിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും മകൻ പറഞ്ഞു. മിമിക്രി കൊണ്ട് ജീവിക്കുന്നവർ ഗുരുത്വമില്ലായ്മ കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സത്യനെ അനുകരിക്കുന്നവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട്, ഒരു മൂളലോ ചിരിയോ ഏതെങ്കിലും ഒരു രംഗമോ കൃത്യമായി അനുകരിച്ചാൽ ഒരു പവൻ സമ്മാനമായി നൽകുമെന്നാണ് സതീഷ് പറയുന്നത്.

Read Also: എനിക്കറിയാം നിങ്ങൾക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരിക്കും…ഇത് കോപ്പിയടിച്ചത് തന്നെ; എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ എയറിൽ

അതിനായി സെൻട്രൽ സ്റ്റേഡിയത്തിൽ പരിപാടി നടത്താനും താൻ തയ്യാറാണെന്നും സതീഷ് പറഞ്ഞു.1952 ൽ പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രത്തിലൂടെയാണ് സത്യൻ അരങ്ങേറുന്നത്.

നീലക്കുയിൽ, അനുഭവങ്ങൾ പാളിച്ചകൾ, കരിനിഴൽ, കടൽപ്പാലം, യക്ഷി, ഓടയിൽനിന്ന്, ചെമ്മീൻ തുടങ്ങി മലയാള സിനിമയിലെ നിരവധി ക്ലാസിക്കുകളുണ്ട് അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയിൽ. 1971 ലാണ് അദ്ദേഹം മരണപ്പെടുന്നത്.

മലയാളികളുടെ പ്രിയനടൻ സത്യൻ ഓർമയായിട്ട് 54 വർഷം തികഞ്ഞു. ഇന്ത്യൻ സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച നടൻമാരിൽ ഒരാളാണ് സത്യൻ.

സ്വാഭാവികാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തത പുലർത്തിയ സത്യന്റെ ശൈലി ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഇപ്പോഴും മാതൃകയാണ്.

മലയാളി അന്നുവരെ കണ്ടുപരിചയിച്ച നായകസങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വാഭാവികമായ അഭിനയശൈലിയിലൂടെ മാനുവേൽ സത്യനേശൻ എന്ന സത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

അഭിനയജീവിതത്തിൽ വഴിത്തിരിവായത്

പട്ടാളത്തിലും പൊലീസിലും ടഫ് ഓഫിസറായി അറിയപ്പെട്ടിരുന്ന സത്യൻ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത് തീർത്തും വ്യത്യസ്തനായായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്താണ് സത്യൻ പട്ടാളത്തിൽ ചേർന്നത്.

അവിടുന്ന തിരികെയെത്തി പൊലീസിൽ ജോലി ചെയ്യുമ്പോഴാണ് ചില നാടകങ്ങളിലെല്ലാം അദ്ദേഹം അഭിനയിക്കുന്നത്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ സത്യന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി.

Read Also:ചോരക്കൊതി; ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം

കെ സേതുമാധവന്റെ സംവിധാനത്തിൽ സത്യൻ വേഷമിട്ട ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമായി. സത്യനും ഷീലയും പ്രധാനകഥാപാത്രങ്ങളായ വാഴ്വേമായം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറി.

ഓടയിൽ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രൊ.ശ്രീനി, ഡോക്ടർ എന്ന ചിത്രത്തിലെ ഡോ.രാജേന്ദ്രൻ അങ്ങനെ മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളായി നടൻ സത്യൻ തിളങ്ങി.

150ലേറെ മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും സത്യൻ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മറ്റ് നിരവധി അംഗീകാരങ്ങളും സത്യനെ തേടിയെത്തി.

വിടവാങ്ങി അരനൂറ്റാണ്ട് പിന്നിടുമ്പോഴും പകർന്നാടിയ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ ഓർമകളിൽ ഇന്നും ജീവിക്കുകയാണ് സത്യൻ.

English Summary:

Satyan remains a legendary figure in Malayalam cinema. Even years after his passing, he continues to live on in the hearts of Malayalis and will never be forgotten. Through stage shows, mimicry performances, and other platforms, Satyan is still well-known to the younger generation.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം തിരുവനന്തപുരം: സൗരോർജ്ജ...

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000 രൂപ പോലും വേണ്ട’

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ...

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ് പുകിലുകൾ അറിയാം…

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ്...

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ ബെംഗളൂരു: സോഷ്യൽ...

ഗണപതി ഹോമവും ‘സ്റ്റാർ’ തുടക്കവും; തൃപ്പൂണിത്തുറയിൽ ‘ആക്ഷൻ’ തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി

ഗണപതി ഹോമവും 'സ്റ്റാർ' തുടക്കവും; തൃപ്പൂണിത്തുറയിൽ 'ആക്ഷൻ' തുടങ്ങി; ഡ്യൂപ്പില്ലാതെ അഞ്ജലി കൊച്ചി:...

Related Articles

Popular Categories

spot_imgspot_img