രക്തദാനം ചെയ്തിട്ട് പോയ ആളാണ്, സ്ത്രീകളെ കാണുമ്പോൾ പരമാവധി വിട്ട് നടന്നാൽ അവനവനു കൊള്ളാമെന്ന് സന്തോഷ് പണ്ഡിറ്റ്
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെ തുടർന്നുണ്ടായ യുവാവിന്റെ ആത്മഹത്യാ സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
സ്വയം നിരപരാധിയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ സാഹചര്യത്തെ ധൈര്യപൂർവ്വം നേരിടേണ്ടതായിരുന്നുവെന്നും, ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ആണുങ്ങൾക്ക് ഈ സംഭവം വലിയൊരു പാഠമാണെന്നും, സ്ത്രീകളോട് പരമാവധി വിട്ടുനിൽക്കുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സ്ത്രീ ആരോപണവുമായി വീഡിയോ പ്രചരിപ്പിച്ചാൽ കോടതിയോ മാധ്യമങ്ങളോ പോലീസോ ആരും പുരുഷന്റെ പക്ഷത്ത് നിൽക്കണമെന്നില്ലെന്നും, അതിനാൽ ജാഗ്രത അനിവാര്യമാണെന്നും സന്തോഷ് പണ്ഡിറ്റ് മുന്നറിയിപ്പ് നൽകി.
അതേസമയം, സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരക്കേറിയ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ്, വീഡിയോ വൈറലായതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും,
അതിനുശേഷമാണ് ആത്മഹത്യയിലേക്ക് നീങ്ങിയതെന്നും സന്തോഷ് പണ്ഡിറ്റ് കുറിപ്പിൽ പറയുന്നു.
സംഭവത്തിന്റെ ശരിതെറ്റുകൾ കോടതി പരിശോധിച്ചാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വീഡിയോ ആയിരക്കണക്കിന് ആളുകൾ കാണുമ്പോൾ, നൂറുകണക്കിന് പേർ ഒരാളെ കുറ്റക്കാരനായി വിശ്വസിക്കുമെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, നിരപരാധിയാണെങ്കിൽ സമൂഹത്തിന് മുന്നിൽ അത് തെളിയിക്കാൻ ശ്രമിക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.
ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും, മരിച്ച യുവാവിന് ആദരാഞ്ജലി അർപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ അവസാനഭാഗത്തിൽ സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് സന്തോഷ് പണ്ഡിറ്റ് അഭ്യർത്ഥിച്ചു.
അങ്ങനെ സംഭവിച്ചാൽ യഥാർത്ഥത്തിൽ പീഡനം നേരിടുന്ന സ്ത്രീകൾക്ക് ഭാവിയിൽ നീതി ലഭിക്കാതെ പോകാനുള്ള സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, സ്ത്രീകൾക്ക് മോശം അനുഭവങ്ങൾ ഉണ്ടായാൽ അത് വർഷങ്ങളോളം ഉള്ളിൽ ഒതുക്കിവെക്കാതെ ഉടൻ പോലീസിനെയും കോടതിയെയും സമീപിക്കണമെന്നും, വീഡിയോ തെളിവുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് റീച്ചോ പണമോ നേടാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കുകയും വേണമെന്നതാണ് തന്റെ നിലപാടെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
English Summary
Actor and filmmaker Santhosh Pandit has reacted to the suicide of a man accused of sexual harassment after a video went viral on social media. Pandit stated that suicide is not a solution and that if the accused believed he was innocent, he should have faced the situation courageously and proved his innocence legally. He warned men to remain cautious in public spaces and urged women not to misuse safety laws, stressing that genuine victims could lose justice if such laws are abused.
santosh-pandit-reacts-bus-harassment-video-suicide-social-media-debate
Santhosh Pandit, bus harassment case, viral video, suicide controversy, social media reaction, Kerala news, men rights debate, women safety laws, public transport harassment









