web analytics

കേരളം ആരുടേയും പിതൃസ്വത്തല്ലെന്ന് സാബു എം ജേക്കബ്, കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല, മനസ്സിലാക്കിയാൽ നന്ന് എന്ന് ശ്രീനിജൻ എംഎൽഎ…ഇത് സംസ്കാരത്തിന് ചേരാത്ത വിമർശനങ്ങളെന്ന് സോഷ്യൽ മീഡിയ

കൊച്ചി: എൽഡിഎഫും പിണറായി സർക്കാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്. സഹികെട്ടാണ് തങ്ങൾ കേരളം വിട്ടാൻ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു.

ഒരു ചെറിയ നിയമലംഘനംപോലും ഈ പ്രസ്ഥാനത്തിന്റെ പേരിൽ ഇന്നുവരെ കണ്ടുപിടിക്കാൻ സാധിച്ചില്ല. സഹികെട്ടാണ് അന്ന് 3500 കോടിരൂപ ഇവിടെനിന്ന് മാറി മറ്റെവിടേക്കെങ്കിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. ആന്ധ്ര വളരെ മോശമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത് അദ്ദേഹത്തിന്റെ പതിവ് ആണ്.

കേരളം ആരുടെയും പിതൃസ്വത്തല്ല. മന്ത്രി പി രാജീവ് പറയുന്നത് കേട്ടാൽ തോന്നും കേരളം അവരുടെ സ്വത്താണെന്ന് . ഞാൻ വേണ്ടപ്പെട്ടവരെ വേണ്ട രീതിയിൽ കണ്ടു കഴിഞ്ഞാൽ എനിക്ക് മനസമാധാനം കിട്ടുമെന്നാണ് മന്ത്രി ഇപ്പോള‍്‍ പറഞ്ഞുവരുന്നത്. എന്നാൽ അങ്ങനെയൊരു മനസമാധാനം ഞാൻ ആഗ്രഹിക്കുന്നില്ല.

ഇത് മന്ത്രി രാജീവിന്റെ പണമോ എൽഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയെടുത്തതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാൻ തന്നെ തീരുമാനിക്കും.

സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ് ഇവിടെ. രാജീവ് വളരെ മോശമായാണ് ആന്ധ്രയ്‌ക്കെതിരെ സംസാരിച്ചത്. റിസ്‌കില്ലാത്ത വലിയ അധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവെന്നും സാബു എം ജേക്കബ് പറഞ്ഞു.

ഇടതുമുന്നണി സംസ്ഥാന തലത്തിൽ തന്നെ ഈ പ്രസ്ഥാനങ്ങളെ അടച്ചുപൂട്ടിക്കാൻ സമരം നടത്തി. 565 ദിവസമാണ് സമരം നടത്തിയത്. അവസാനം ഹൈക്കോടതിയുടെ കർശനമായ നിർദേശ പ്രകാരം സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോവുകയാണുണ്ടായതെന്നും സാബു ജേക്കബ് പറഞ്ഞു. ‘കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല, മനസ്സിലാക്കിയാൽ നന്ന്’ എന്നഫെയ്സ്ബുക്ക് പോസ്റ്റുമായി സാബുവിന് മറുപടിയുമായി പി വി ശ്രീനിജൻ എം.എൽഎയും രം​ഗത്തെത്തിയിട്ടുണ്ട്.

കിറ്റെക്‌സ് എംഡിയും ട്വന്റി 20 ചെയർമാനുമായ സാബു എം ജേക്കബിനെതിരെ പരോക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പി വി ശ്രീനിജൻ എംഎൽഎ.സാബു എം ജേക്കബ് ചെയർമാനായ ട്വന്റി 20 യാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട് മണ്ഡലം എംഎൽഎയാണ് പി വി ശ്രീനിജൻ.

2021ൽ പിണറായി സർക്കാരിൽനിന്ന് ഒരുപാട് ഉപദ്രവങ്ങൾ കിറ്റക്സിന് നേരിടേണ്ടിവന്നിരുന്നെന്ന് ശനിയാഴ്ച സാബു ജേക്കബ് പറഞ്ഞിരുന്നു. അതേത്തുടർന്നാണ് സംസ്ഥാനത്ത് നിക്ഷേപിക്കാനിരുന്ന 3500 കോടിരൂപ മറ്റെവിടെങ്കിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. തുടർന്ന് തെലങ്കാനയിൽനിന്ന് ക്ഷണംകിട്ടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയുന്ന കിറ്റക്സ് മാനേജ്മെൻ്റ് ഈ നാട്ടിലെ ചെറുപ്പക്കാരോടും ഈ നാടിനോടും മറുപടി പറയേണ്ടിവരുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിൽ നിന്നു തന്നെയാണ്.

കിറ്റക്സ് ലോകത്തിലെ തന്നെ പ്രധാന കമ്പനികളിലൊന്നാണെന്നാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ പറയുന്നത്. അങ്ങനെ ആയെങ്കിൽ അത് കേരളത്തിൽ പ്രവർത്തിച്ച് വളർന്നുവന്നതാണല്ലോയെന്നും മന്ത്രി പറഞ്ഞു.

മനസമാധാനം വേണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായ വ്യവസ്യായിയുടെ പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെ തുടരുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ദാവോസിൽ നടന്ന പരിപാടിയിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചു. വിദേശ നിക്ഷേപത്തിൽ 100 % വളർച്ച നേടിയ സംസ്ഥാനമാണ് കേരളം. നിലവിൽ ആന്ധ്രയെക്കാൾ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ്ങ് കമ്പനികളിലൊന്നായ എച്ച് സി എൽ ടെക് കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ യൂണിറ്റ് തുടങ്ങുകയാണ്. നാളെ പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. പദ്മഭൂഷൺ ജേതാവ് കൂടിയായ ഇന്ത്യയിലെ പ്രധാന വ്യവസായി കൃഷ്ണ ഇള കേരളം വ്യവസായത്തിന് ഏറ്റവും അനുകൂലമായ പ്രദേശമാണെന്ന അഭിപ്രായം പറഞ്ഞിട്ടുള്ള ആളാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വലിയ രീതിയിൽ കേരളത്തിലേക്ക് കമ്പനികൾ കടന്നുവരുന്ന കാലം കൂടിയാണിത്. ഞങ്ങൾ ഈ നാട്ടിലെ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ മികച്ച തൊഴിൽ ലഭിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. അത് തുടരും. നാട് വളരും. ജനങ്ങൾ മുന്നേറും. സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക് ക്രൂര മർദനം; പാസ്റ്റർ അടക്കം 3 പേർ പിടിയിൽ

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക്...

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി കൊച്ചി : ലുലു...

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില...

മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വെറ്ററിനറി സർവകലാശാലയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ...

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക്

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക് ചെലവ് ചുരുക്കൽ നടപടികളുടെ...

Related Articles

Popular Categories

spot_imgspot_img