കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി.
തിരുനെൽവേലിയിൽ നിന്നുള്ള 24 അംഗ തീർത്ഥാടക സംഘമാണ് കഴിഞ്ഞ ദിവസം വനത്തിനുള്ളിൽ കുടുങ്ങിയത്.
മണ്ണാറപ്പാറ നടുവത്തും മൂഴി ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകരും പൊലീസും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് സംഘത്തെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ തീർത്ഥാടകരെ പിന്നീട് മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ശബരിമല കൺട്രോൾ റൂമിലേക്കാണ് തീർത്ഥാടകർ സഹായത്തിനായി വിവരം അറിയിച്ചത്.
തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) വിവരം കൈമാറി.
അച്ചൻകോവിൽ നിന്ന് കല്ലേലി–കോന്നി വഴിയിലൂടെ സഞ്ചരിക്കവെ വഴിതെറ്റിയാണ് തീർത്ഥാടകർ വനത്തിനുള്ളിൽ കുടുങ്ങിയത്.
രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് വനത്തിനുള്ളിലെ പാറപ്പുറത്ത് കയറി സംഘം സുരക്ഷിതമായി കാത്തിരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
English Summary
Twenty-four Sabarimala pilgrims from Tirunelveli who got lost in the Kalleli forest in Pathanamthitta were rescued by forest officials and police after a coordinated search operation. The pilgrims alerted the Sabarimala control room, leading to a swift rescue and their safe transfer to the Mannarappallam forest station.
sabarimala-pilgrims-rescued-kalleli-forest-pathanamthitta
Pathanamthitta, Sabarimala Pilgrims, Forest Rescue, Kalleli Forest, Kerala News, Police and Forest Department









