കരുതൽ ശേഖരം 5 ലക്ഷത്തിൽ താഴെയായി; അരവണ നിയന്ത്രണം കടുപ്പിച്ചു; ഒരാൾക്ക് 10 ടിൻ മാത്രം
ശബരിമല: മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം ശക്തമായി തുടരുന്നു.
തീർഥാടകരുടെ എണ്ണം വർധിച്ചതോടെ കരുതൽ ശേഖരം കുറഞ്ഞ സാഹചര്യത്തിൽ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഭക്തർക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.
ഇപ്പോൾ ഒരാൾക്ക് പരമാവധി 10 ടിൻ അരവണ മാത്രമാണ് അനുവദിക്കുന്നത്. കരുതൽ ശേഖരം അഞ്ച് ലക്ഷത്തിൽ താഴെയായി കുറഞ്ഞതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്.
നേരത്തെ 15 മുതൽ ഒരാൾക്ക് 20 അരവണ വരെ അനുവദിച്ചിരുന്നുവെങ്കിലും അത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതോടെ ഒരു സംഘത്തിലെ എല്ലാവരും പ്രത്യേകം ക്യൂ നിൽക്കേണ്ട അവസ്ഥയിലായി.
ഇതിന്റെ ഫലമായി അരവണ കൗണ്ടറിന് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ദേവസ്വം ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും അരവണ വിറ്റുവരവിലൂടെയാണ്. ഇതുവരെ 125 കോടി രൂപ അരവണയിലൂടെ മാത്രമാണ് ബോർഡിന് ലഭിച്ചിരിക്കുന്നത്.
മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീർഥാടകരുടെ തിരക്ക് കുത്തനെ വർധിച്ചത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്ററുകളോളം നീണ്ടു ശരംകുത്തിക്കു സമീപം വരെ എത്തി.
പൊലീസ് കണക്കുകൾ പ്രകാരം രാവിലെ 8 മണിവരെ 33,624 പേർ ദർശനം നടത്തി. സ്കൂളുകളിൽ ക്രിസ്മസ് അവധി ആരംഭിക്കുന്നതോടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.
English Summary
As the Mandala Pooja approaches, Sabarimala is witnessing a massive influx of pilgrims. Due to a drop in buffer stock, restrictions have once again been imposed on the distribution of Aravana prasadam, limiting it to 10 tins per person. This has led to long queues and inconvenience for devotees. Pilgrim turnout continues to rise, with over 33,000 devotees having darshan by 8 am, and the rush is expected to intensify during the Christmas holidays.
sabarimala-mandala-pooja-aravana-distribution-restricted
Sabarimala, Mandala Pooja, Aravana prasadam, pilgrim rush, Travancore Devaswom Board, Kerala temple news, Sabarimala updates









